കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തതിലും അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സുരേന്ദ്രൻ,ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരാണ് പൊട്ടിത്തെറിയിൽ മരണപ്പെട്ടത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ചു പേരുടെയും പോസ്റ്റ് മോർട്ടം ഉടൻ നടത്തും. മരണ കാരണം വ്യക്തമായ ശേഷം തുടർ നടപടിയെന്ന് മുഖ്യമന്ത്രി. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് ബി ജെ പി പ്രതിഷേധം. മരണത്തിലെ ദുരൂഹതയുണ്ടെന്നാരോപിച്ച് മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നടത്തുന്നതിന് എതിരെയാണ് പ്രതിഷേധം.
അപകടം ഉണ്ടായ കെട്ടിടത്തിന്റെ നിർമ്മാണത്തിലും സുർഖിയക്ഷ സംവിധാനത്തിലും വീഴ്ചകൾ ഏറെയെന്ന് വിമർശനം. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പൊലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് തീരുമാനം.അപകടവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ വിശദമായി തുടരുകയാണ്.