ലഹരിയ്ക്കെതിരെ കൈകോർത്ത് കുടുംബശ്രീയും എക്സൈസും

ലഹരിയിൽ നിന്ന് പുതു തലമുറയെ ബോധവത്കരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് കുടുംബശ്രീയും എക്സൈസും. വിമുക്തി പദ്ധതിയുടെ ഭാഗമായാണ് വീടു തലം മുതൽ ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്യുന്നത്.

author-image
Shyam Kopparambil
New Update
crime

കൊച്ചി: ലഹരിയിൽ നിന്ന് പുതു തലമുറയെ ബോധവത്കരിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് കുടുംബശ്രീയും എക്സൈസും. വിമുക്തി പദ്ധതിയുടെ ഭാഗമായാണ് വീടു തലം മുതൽ ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്യുന്നത്.

വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. അദ്ധ്യയന വർഷം അവസാനിക്കുന്നതിനാൽ റെസിഡന്റ്സ് അസോസിയേഷനുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. വിവിധ സംഘടനകളുടെ സഹായത്തോടെ കലാകായികമേളകളും സംഘടിപ്പിക്കും.
നിലവിലുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തും.

കൂടാതെ കൗൺസലിംഗ്, കുടുതൽ പ്രശ്‌നങ്ങൾ ഉള്ളവരെ സ്‌നേഹിത ജെൻഡർ ഹെല്പ് ഡെക്‌സിലേക്ക് അയയ്ക്കുന്നതടക്കമുള്ള പ്രർത്തനങ്ങൾ ഇവർ ചെയ്യും.
മുൻവർഷങ്ങളിലെപ്പോലെ അവധിക്കാല ക്യാമ്പുകളും സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ സംഘടിപ്പിക്കാനും ആലോചനയുണ്ട്. അഞ്ചുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് കമ്മ്യൂണിറ്റി കൗൺസലർമാർ എല്ലാ മാസവും കൗൺസലിംഗ് നല്കുന്നുണ്ട്.

 

 9 സ്നേഹിത എക്സ്റ്റൻൻ സെന്ററുകൾ

കുടുംബശ്രീ സ്‌നേഹിത എക്സറ്റൻഷൻ സെന്ററുകളുടെ പ്രവർത്തനം ജില്ലയിൽ ഇന്നലെ മുതൽ ആരംഭിച്ചു. എല്ലാ ഡി.വൈ.എസ്.പി. ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗ് സേവനങ്ങളാണ് നൽകുന്നത്. ജില്ലയിൽ തോപ്പുംപടി, തേവര, എറണാകുളം വനിത സെൽ, തൃക്കാക്കര, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, പുത്തൻകുരിശ് എന്നീ സ്റ്റേഷനുകളിലാണ് എക്സ്റ്റൻഷൻ സെന്ററുകൾ.

 

 കൗൺസലിംഗിനും നിർദ്ദേശം


പരാതിക്കാരുടെ ആവശ്യവും കേസിന്റെ പ്രാധാന്യവും കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കൗൺസലിംഗ്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഏത് ദിവസം, എത്രപേർക്ക് കൗൺസലിംഗ് തുടങ്ങിയവ നിശ്ചയിക്കും.

പരാതിക്കാർക്ക് നിർഭയമായി കാര്യങ്ങൾ തുറന്നു പറയാനും ആവശ്യമായ പിന്തുണകൾ ലഭ്യമാകുന്നതിനും പദ്ധതി സഹായിക്കും. കൂടുതൽ പ്രശ്‌നങ്ങളുള്ളവർക്ക് ആവശ്യമെങ്കിൽ വിദഗ്ദ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പദ്ധതിക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൺസിലർരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

excise kerala kochi excise