പി.കെ. കുഞ്ഞാലിക്കുട്ടി
പുതുനഗരം: രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് മുസ്ലിംലീഗ് ദേശീയ
ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഴുവന്‍ ന്യൂനപക്ഷത്തെയും സംരക്ഷിക്കുമെന്നു പറയുന്നവര്‍
ആകെ രാജ്യത്തെ 19 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്.അതില്‍ പതിനഞ്ചും കേരളത്തിലാണ്.
ഇതിലൊക്കെ അവർ തോല്‍ക്കുകയും ചെയ്യും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിനു പുറത്ത് മൂന്നോ നാലോ സീറ്റുകളിൽ മത്സരിക്കുന്ന ഇടതുമുന്നണിക്ക് എങ്ങനെയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കാനാവുകയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ്
സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പുതുനഗരത്തു നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടില്‍ ഒരു സിപിഎം സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ കോണ്‍ഗ്രസും ലീഗും സഹായിക്കേണ്ട അവസ്ഥയാണ്. ബംഗാളിലായാലും കോണ്‍ഗ്രസ് പിന്തുണ വേണം. കോണ്‍ഗ്രസിന്‍റെ വടിയുണ്ടെങ്കിലേ ഇടതിനു കൊടികെട്ടാന്‍ സാധിക്കൂ എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
