തൃക്കാക്കര : തൃക്കാക്കര നിയോജക മണ്ഡലത്തിലെ തെങ്ങോട് ഗവൺമെന്റ് ഹൈസ്‌കൂൾ കെട്ടിടത്തിനടുത്തായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിനെ തുടർന്ന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ തോമസ് എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.കഴിഞ്ഞ കാലവർഷത്തിലുണ്ടായ മണ്ണിടിച്ചിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയായിരുന്നു. ഇതേത്തുടർന്ന് 2024 ജൂലൈ ഒന്നിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് എം.എൽ.എ. പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.അതേ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ സ്‌കൂൾ കെട്ടിടത്തിന്റെ സുരക്ഷയ്ക്കും പഠനം നടത്തുന്ന കുട്ടികളുടെ ജീവനും ഭീഷണിയാണ്. അതിനാൽ, മണ്ണിടിച്ചിൽ സംഭവിച്ച ഭാഗത്ത് സുരക്ഷാ ഭിത്തി എത്രയും വേഗം നിർമ്മിക്കണം.സുരക്ഷാ ഭിത്തി നിർമ്മിക്കാൻ ആവശ്യമായ തുക എം.എൽ.എ. ഫണ്ടിൽ അപര്യാപ്തമായതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ടത്. ജില്ലാ ദുരന്ത നിവാരണ ഫണ്ടിൽനിന്നും സംരക്ഷണ ഭിത്തിക്ക് ആവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
അടിയന്തര നടപടികളുടെ ഭാഗമായി കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാൻ, സ്‌കൂൾ ഓഡിറ്റോറിയം ക്ലാസ് മുറികളായി തിരിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറിക്കും എം.എൽ.എ. കത്ത് നൽകിയിട്ടുണ്ട്.
തെങ്ങോട് ഗവ. ഹൈസ്കൂളിലെ മണ്ണിടിച്ചിൽ ഭീഷണി : ഉമ തോമസ് എം.എൽ.എ മന്ത്രിക്ക് കത്തയച്ചു.
അടിയന്തര നടപടികളുടെ ഭാഗമായി കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാൻ, സ്‌കൂൾ ഓഡിറ്റോറിയം ക്ലാസ് മുറികളായി തിരിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറിക്കും എം.എൽ.എ. കത്ത് നൽകിയിട്ടുണ്ട്.
New Update