ലൈഫ് ഓഫ് മാൻഗ്രോവ് ചിത്രത്തിന്  തിയേറ്ററിൽ മികച്ച പ്രതികരണം

ലൈഫ് ഓഫ് മാൻഗ്രോവ് ചിത്രത്തിന്  തിയേറ്ററിൽ മികച്ച പ്രതികരണം. കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ ഇതിവൃത്തം

author-image
Shyam Kopparambil
New Update
sd

 

കൊച്ചി: ലൈഫ് ഓഫ് മാൻഗ്രോവ് ചിത്രത്തിന്  തിയേറ്ററിൽ മികച്ച പ്രതികരണം. കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ ഇതിവൃത്തം.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആയത്. കേരള ഫിലിം ക്രിട്ടിക്സ്  അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്.എൻ.എൻ ബൈജു  രചനയും സംവിധാനവും നിർവഹിച്ച ചിത്രം. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ്  പൈങ്കുളം എന്നിവർ ചേർന്ന്‌ നിർമ്മിച്ചത്.രാജേഷ് ക്രോബ്രാ,സുധീർ കരമന,ദിനേഷ് പണിക്കർ. നിയാസ് ബക്കർ, ഗാത്രി വിജയ് എന്നിവരാണ് പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്.ഡിയോ പി നിതിൻ തളിക്കുളം. എഡിറ്റർ ജി മുരളി.അസിസ്റ്റന്റ് ഡയറക്ടർ വിനയ വിജയൻ,സോസിയേറ്റ് ഡയറക്ടർ,സോനാ ജയപ്രകാശ്. അസിസ്റ്റന്റ് ഡയറക്ടർസ് ഹരിത, ബ്ലസൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് ഷോർണൂർ . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ക്ലെമെന്റ് കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ ശ്യാമപ്രസാദ്.പി.ആർ.ഒ  എം കെ ഷെജിൻ

theater response theater release