തിരുവനന്തപുരം:മുൻപ്രധാനമന്ത്രിമൻമോഹൻസിംഗിന്റെവിയോഗത്തിൽവെളിപ്പെടുത്തലുകളുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ടികെഎ നായര്‍. രാജ്യം കണ്ട ഏറ്റവും എളിമയുള്ള, വിനയാന്വിതനായ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്ന് ടികെഎ നായര്‍പറഞ്ഞു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി കെ എ നായര്‍.
പ്രധാനമന്ത്രിയായിരുന്നവേളയിൽ മൻമോഹൻസിംഗിനെവേദനിപ്പിച്ചപലസംഭവങ്ങളുംഉണ്ടായിഎന്നുംഅദ്ദേഹംപറഞ്ഞു. തന്റെ ഭരണകാലത്ത് കടുത്ത വിമര്‍ശനങ്ങളാണ് മന്‍മോഹന്‍സിങ് നേരിട്ടത്. എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലാണ് സിങ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ 'ഡമ്മി' അല്ലെങ്കില്‍ 'നിഴല്‍ പ്രധാനമന്ത്രി' എന്ന് മുദ്രകുത്തി. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലാണ് മന്‍മോഹന്‍ സിങ് ശ്രദ്ധിച്ചത്. നായര്‍ പറഞ്ഞു.
വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കുമെതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്ന് മന്‍മോഹന്‍ സിങ് വിട്ടു നിന്നു. തന്റെ ഭരണകാലത്ത് അദ്ദേഹം സഹിച്ചിരുന്ന കഠിനമായ മാനസിക വേദന എനിക്ക് മനസ്സിലായി, പക്ഷേ അദ്ദേഹം അത് ഒരിക്കലും പ്രകടിപ്പിച്ചില്ല. എന്നാൽപാർട്ടിയെപ്രതിസന്ധിയിലാക്കുന്നഒരുനീക്കവുംമൻമോഹൻസിംഗ്നടത്തിയില്ലെന്നും ടി കെ എ നായര്‍ പറയുന്നു.
മന്‍മോഹന്‍ സിങ് തന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. കാബിനറ്റ് സഹപ്രവര്‍ത്തകര്‍ ആയാലും ഉദ്യോഗസ്ഥരായാലും എല്ലാവരുമായും ഊഷ്മളമായ ബന്ധം പുലര്‍ത്തുകയും, അവര്‍ എപ്പോഴും സന്തോഷകരമായി പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്നും ടികെഎ നായര്‍ അനുസ്മരിച്ചു.
രാഹുൽഗാന്ധിഓർഡിനൻസ്കീറിയെറിഞ്ഞത്മൻമോഹൻസിങിനെഏറെഅലട്ടിയെന്നുംപക്ഷെപാർട്ടിഅച്ചടക്കംഅദ്ദേഹംപാലിച്ചുവെന്നുംപിജെകുര്യൻപറഞ്ഞു.രണ്ടുകൊല്ലമോകൂടുതലോജയിൽശിക്ഷകിട്ടുന്നകേസുകളിൽശിക്ഷിക്കപ്പെടുന്നവർഅയോഗ്യരാകുന്നനിയമംമാറ്റാനുള്ളഓർഡിനൻസ്രാഹുൽഗാന്ധികീറിയെറിഞ്ഞത്യുപിഎസർക്കാരിനെപ്രതിസന്ധിയിലാക്കിയിരുന്നു. അന്ന്അമേരിക്കയിലായിരുന്നമൻമോഹൻസിങ്രാജിക്കത്ത്എഴുതിപോക്കറ്റിലിട്ടുവെന്നസൂചനയാണ്അദ്ദേഹത്തെഅനുഗമിച്ച മാധ്യമപ്രവർത്തകർക്ക്കിട്ടിയത്.അന്ന്ആതീരുമാനത്തിൽനിന്നുംഅദ്ദേഹത്തെ പിന്തിരിപ്പിച്ചത്ആസൂത്രണകമ്മീഷൻഉപാധ്യക്ഷൻമൊണ്ടേക്സിങ്അലുവാലിയആണെന്നുംപിജെകുര്യൻവ്യക്തമാക്കി.
തന്റെഅനുയായിആയസഞ്ജയ്ബാരുഎഴുതിയപുസ്തകത്തിലെതുറന്നുപറച്ചിൽപോലുംതള്ളിക്കളഞ്ഞമൻമോഹൻസിങ്അവസാനനാളുകളിൽപോലുംപാർട്ടിയോട്ചേർന്ന്നിന്നു.