/kalakaumudi/media/media_files/2025/06/18/sdsdsdsdsd-2025-06-18-20-26-24.jpg)
കൊച്ചി: കേന്ദ്ര സർക്കാരിനെ സുഖിപ്പിക്കാൻ സെൻസർ ബോർഡ് അംഗങ്ങൾ സിനിമകളെ കശാപ്പ് ചെയ്യുന്നതായി നടനും,സംവിധായകനുമായ എം.ബി പദ്മകുമാർ പറഞ്ഞു.അമീർ നിയാസ് നായകനാകുന്ന *തേറ്റ* സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം വിവാദ വെളിപ്പെടുത്തൽ നടത്തിയത്.തന്റെ പുതിയ ചിത്രമായ ടോക്കൺ നമ്പറിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് ഉദ്യോഗസ്ഥർ അനാവശ്യമായി കട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായും മുൻ സെൻസർ ബോർഡ് അംഗം കൂടിയായ അദ്ദേഹം ആരോപിച്ചു.ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിയെയോ,രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിന്റെയോ ഫലമല്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടിയാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിന്റെ ഫലമാണ് സിനിമകളെ അനാവശ്യമായി വെട്ടിമുറിക്കുന്നത് .സെൻസർ ബോർഡ് റീജിയണൽ ഓഫീസിൽ ഇരിക്കുന്നത് ഡമ്മികൾ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.താൻ സെൻസർ ബോർഡ് അംഗം ആയിരുന്ന ഘട്ടത്തിൽ സർക്കാർ - രാഷ്ട്രീയ തലത്തിൽ ഒരു ഇടപെടലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോഹൻലാൽ ചിത്രമായ എമ്പുരാനേക്കാൾ രൂക്ഷമായ പ്രശനങ്ങൾ താൻ നേരിട്ടതായും അദ്ദേഹം പറഞ്ഞു.എം.ബി പദ്മകുമാറിന്റെ സിനിമക്കെതിരെ സെൻസർ ബോർഡ് സ്വീകരിച്ച നിലപാടിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സെൻസർ ബോർഡ് റീജിയണൽ അംഗങ്ങൾക്കെതിരെ രംഗത്തെത്തിയത് .