അചഞ്ചലമായ നിലപാടുകൾ ആയിരുന്നു എംജിഎസിന്റേത്, അർഹിക്കുന്ന അംഗീകാരങ്ങൾ  പലതും നഷ്ടപ്പെട്ടു: യു കെ കുമാരൻ

അചഞ്ചലമായ നിലപാടുകൾ ആയിരുന്നു പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായഎം ജി എസ് നാരായണന്റെ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനമെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹിക്കുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടുവെന്നും  സാഹിത്യകാരൻ യു. കെ കുമാരൻ

author-image
Shyam Kopparambil
New Update
sad

 

കൊച്ചി: അചഞ്ചലമായ നിലപാടുകൾ ആയിരുന്നു പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായഎം ജി എസ് നാരായണന്റെ വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനമെന്നും അതിന്റെ പേരിൽ അദ്ദേഹത്തിന് അർഹിക്കുന്ന പല അംഗീകാരങ്ങളും നഷ്ടപ്പെട്ടുവെന്നും  സാഹിത്യകാരൻ യു. കെ കുമാരൻ.  സബർമതി പഠനഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ  സംഘടിപ്പിക്കപ്പെട്ട എംജിഎസ് നാരായണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്ര യാഥാർത്ഥ്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുവാനുള്ള വലിയ പ്രയത്നം ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വ്യക്തി താൽപര്യങ്ങൾക്ക് അടിസ്ഥാനപ്പെട്ട്, ആർക്കും വിധേയപ്പെട്ട് നിലകൊണ്ട വ്യക്തിത്വം ആയിരുന്നില്ല അദ്ദേഹത്തിന്റെത്. തന്റെ നിലപാടുകൾക്ക് വേണ്ടി അദ്ദേഹം പലപ്പോഴും കലഹിച്ചിട്ടുണ്ട്. എന്തും വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരിൽ അർഹതപ്പെട്ട പല അംഗീകാരങ്ങളും അദ്ദേഹത്തിന് മുൻപിൽ വഴിമാറപ്പെട്ടിരുന്നു. യുഡിഎഫ് ഭരണകാലത്താണ് അദ്ദേഹത്തിന് അർഹമായ പ്രാധാന്യം നൽകപ്പെട്ടത്. എംജിഎസ് ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആയിരുന്നുവെന്നും പിന്നീട് യഥാർത്ഥ കമ്മ്യൂണിസം തിരിച്ചറിഞ്ഞു കൊണ്ടാണ് അതിനെതിരെ നിലകൊണ്ടതൊന്നും യു.കെ കുമാരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ചരിത്രാധ്യാപിക ഡോ. കെ എസ് ഗ്രേസി, മുൻ എംപി ഡോ.ചാൾസ് ഡയസ്, ഡോ. എം സി ദിലീപ് കുമാർ, ഡോ. ടി.എസ് ജോയ്, ടി.കെ ജോസ്, ജോഷി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

 

kochi Ernakulam DCC