പിള്ളയുടെ സ്വത്ത് ഗണേഷ്‌കുമാറിന്?

പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ പേരില്‍ നല്‍കിയിരുന്നു. ഈ വില്‍പത്രത്തിലെ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷാ മോഹന്‍ദാസ് കോടതിയില്‍ വാദിച്ചത്.

author-image
Biju
New Update
kk

rbp and kbg

തിരുവനന്തപുരം: സത്യം തെളിയുന്നതില്‍ ഒത്തിരി സന്തോഷമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഗണേഷ്‌കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തുതര്‍ക്ക കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ ഗണേഷിന്റെ പ്രതികരണം. തന്നെ കുറിച്ചു വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമെന്നും ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ പേരില്‍ നല്‍കിയിരുന്നു. ഈ വില്‍പത്രത്തിലെ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷാ മോഹന്‍ദാസ് കോടതിയില്‍ വാദിച്ചത്. കൊട്ടാരക്കര മുന്‍സിഫ് കോടതി വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയിരുന്നു. 

ഇന്നലെ ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഈ ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തല്‍. 

ഗണേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംസത്യം തെളിയുന്നതില്‍ ഒത്തിരി സന്തോഷം...

എനിക്ക് ആരോടും ഒരു വിരോധവും ഇല്ല...
സത്യം ഇപ്പോഴും മറഞ്ഞിരിക്കും
അതു കുറച്ചു ദിവസം കഴിഞ്ഞേ പുറത്തുവരൂ
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്...
ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷം.