/kalakaumudi/media/media_files/2025/04/20/LFdiTSxcfiKOiwFCfTyD.jpg)
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം എന്റെ കേരളം എന്ന പേരിൽ നാളെ കാസർകോട്ട് ആരംഭിക്കും. മേയ് 23നു തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയില്‍ 7 ദിവസത്തെ വിപണന, പ്രദർശന മേളകൾ പരിപാടിയുടെ ഭാഗമായി നടക്കും.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണ് (ഐഐഐസി) ശീതീകരിച്ച കൂറ്റൻ പന്തലുകൾ പരിപാടികൾക്കായി നിർമിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നൽകും. 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കൺസോർഷ്യമാണു സൗകര്യങ്ങൾ ഒരുക്കുന്നത്.
ജില്ലകളിലെ പ്രദർശന, വിപണന മേളകളിൽ പങ്കെടുക്കാൻ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 7 ലക്ഷം വീതം ചെലവിടാൻ അനുമതിയുണ്ട്. പരിപാടിയുടെ ഏകോപനം നിർവഹിക്കുന്ന ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന് 5.6 കോടി അനുവദിച്ചിട്ടുണ്ട്.പ്രത്യേക പവിലിയൻ, കലാപരിപാടികൾ, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക.
വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും.സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പാവങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ മുടങ്ങുന്ന ഈ സമയത്ത് ഇത്രയും ചിലവില്‍ ആഘോഷിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.