പാലക്കാട്: മകനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ ചിക്ലിത്സയിലിരിക്കെ രണ്ടര വയസുകാരനായ മകൻ വേദിക് (കാശി) മരിച്ചു. അമ്മ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ രാത്രിയാണ് പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന മകനെയുമെടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. ഇന്നലെ രാത്രി ശക്തമായ മഴയിലും കാറ്റിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപെട്ടിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്. ഇരുവരെയും കാണാതായതോടെ വീട്ടുകാർ അയൽ വീടുകളിലും പരിസരങ്ങളിലും അന്വേഷണം നടത്തിയപ്പോഴാണ് കിണറ്റിലെ പൈപ്പിൽ അസ്വാഭാവികമായ അനക്കം കണ്ടത്. ഉടൻ ഫയർഫോഴ്‌സിനെയും പോലീസിനെയും അറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയിൽ തുടരവേ ഇന്ന് രാവിലെയാണ് ഇന്ന് കുഞ്ഞ് മരണപ്പെടുന്നത്. അത്യാസന്ന നിലയിലായിരുന്നു കുഞ്ഞ്. കുടുംബപ്രശ്‌നങ്ങൾ തുടർന്നാണ് യുവതി കുഞ്ഞിനെയുമെടുത്ത് ആത്മഹത്യയ്ക്ക് ശ്രെമിച്ചതായാണ് വിവരം.