റസീനയുടെ മരണത്തിന് കാരണം ആണ്‍ സുഹൃത്തെന്ന് മതാവ്

യുവതി ജീവനൊടുക്കിയതിന്റെ കാരണം ആണ്‍ സുഹൃത്താണെന്നാണ് മാതാവിന്റെ ആരോപണം.മരിച്ച റസീനയുടെ സ്വര്‍ണവും പണവും ആണ്‍ സുഹൃത്ത് തട്ടിയെടുത്തെന്നും കസ്റ്റഡിയിലെടുത്തിരിക്കുന്നവര്‍ നിരപരാധികളാണെന്നും കുടുംബം ആരോപിക്കുന്നു.

author-image
Sneha SB
New Update
RASEENA


കണ്ണൂര്‍ : പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ മാതാവ്.യുവതി ജീവനൊടുക്കിയതിന്റെ കാരണം ആണ്‍ സുഹൃത്താണെന്നാണ് മാതാവിന്റെ ആരോപണം.മരിച്ച റസീനയുടെ സ്വര്‍ണവും പണവും ആണ്‍ സുഹൃത്ത് തട്ടിയെടുത്തെന്നും കസ്റ്റഡിയിലെടുത്തിരിക്കുന്നവര്‍ നിരപരാധികളാണെന്നും കുടുംബം ആരോപിക്കുന്നു.സംഭവത്തില്‍ സദാചാര പോലീസിങ് നടത്തിയിട്ടില്ലെന്നും മാതാവ്.ആണ്‍ സുഹൃത്തുമായി റസീനയ്ക്ക് മൂന്നുവര്‍ഷമായി ബന്ധമുണ്ടെന്നും ഇപ്പോഴാണ് ഇതെല്ലാം അറിയുന്നതെന്നും മാതാവ് പറഞ്ഞു.റസീനയുടെ സ്വര്‍ണവും പണവുമെല്ലാം ഇതിനിടെ ആണ്‍സുഹൃത്ത് തട്ടിയെടുത്തു.കുറച്ചുനാളായി കുടുംബവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധമുണ്ടെന്നത് അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല.ഇപ്പോള്‍ രണ്ടു ദിവസമായാണ് ബന്ധത്തിന്റെ കാര്യമറിയുന്നത്.ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേരും ഒന്നിനും പോകാത്ത പിള്ളേരാണ് .സ്വന്തം പെങ്ങള്‍ എന്ന നിലയ്ക്ക് നാണക്കേട് കരുതിയാണ് ഇടപെട്ടത്.
 റസീനയെ അയാളുടെ കൂടെ കണ്ടതിലെ നാണക്കേട് കാരണം ചോദ്യംചെയ്യുക മാത്രമാണ് ചെയ്തത്.തങ്ങള്‍ക്ക് നീതി കിട്ടണമെന്നും റസീനയുടെ മാതാവ് പറഞ്ഞു.അതേ സമയം യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.മൃതദേഹത്തില്‍നിന്ന് രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും അതില്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളുള്ളതായും പോലീസ് വ്യക്തമാക്കി.അത് പ്രകാരമാണ് പൊലീസ് അറസ്റ്റ്‌ചെയ്യുകയും പ്രതികളെ റിമാന്റ് ചെയ്യുകയും ചെയ്തത്.യുവതിയും റയീസ് എന്ന സുഹൃത്തും സൗഹൃദസംഭാഷണം നടത്തുന്നതിനിടെ കുറച്ചുപേര്‍ വന്ന് മോശമായ രീതിയില്‍ അതിനെ ചിത്രീകരിച്ചെന്നാണ് കുറിപ്പിലുള്ളത്.

Arrest suicide