/kalakaumudi/media/media_files/2026/01/26/img_1872-2026-01-26-20-51-13.webp)
കോഴിക്കോട്: രാജ്യം പത്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ചതിന് പിന്നാലെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷനെ കുറിച്ച് പരാമർശമുള്ള വിഡിയോ പുറത്ത്. പത്മഭൂഷൺ കാശ് കൊടുത്താൽ കിട്ടുന്നതാണെന്ന ഇന്ത്യൻ എക്സ്പ്രസിന് നൽകിയ നൽകിയ അഭിമുഖത്തിലെ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
‘പത്മഭൂഷണൊക്കെ വല്ല വിലയുമുണ്ടോ? അതെല്ലാം കാശ് കൊടുത്താൽ കിട്ടുന്ന സാമാനായിട്ട് മാറീല്ലേ? അതൊക്കെ അന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പത്മഭൂഷൺ ഏത് പട്ടിക്ക് വേണം. തരാന്ന് പറഞ്ഞാലും ഞാൻ മേടിക്കില്ല. ഞാൻ വല്ല അവാർഡ് വാങ്ങിച്ചതായി കേട്ടിട്ടുണ്ടോ?...’ എന്നായിരുന്നു അഭിമുഖത്തിലെ വെള്ളാപ്പള്ളിയുടെ പരാമർശം.അതേസമയം, റിപ്പബ്ലിക് ദിനത്തിന് തലേന്ന് പത്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ താൻ അവാർഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ലെന്നും ലഭിച്ചതിൽ സന്തോഷമുണ്ടന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. രാജ്യത്തിന്റെ ആദരവായി ജനങ്ങൾ തന്ന പുരസ്കാരം തന്നെ താനാക്കി മാറ്റിയ സമുദായാംഗങ്ങൾക്കും ഗുരുവിനും സമർപ്പിക്കുന്നു.
ചാനലിലൂടെയാണ് വിവരമറിഞ്ഞത്. പത്മഭൂഷൺ പുരസ്കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാൻ അനുഗ്രഹിച്ചതും അർഹനാക്കിയതും സമുദായാംഗങ്ങളാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. താൻ അവാർഡുകളൊന്നും ഇഷ്ടപ്പെടുന്നയാളല്ല. അവാർഡും ഡോക്ടറേറ്റും നൽകാമെന്നൊക്കെ പറഞ്ഞ് സംഘടനകളും സ്ഥാപനങ്ങളുമൊക്കെ പല തവണ സമീപിച്ചിട്ടുണ്ട്. അതിനൊന്നും വഴങ്ങിയിട്ടില്ല. കേന്ദ്ര സർക്കാറിന്‍റെ ഈ അംഗീകാരത്തിൽ ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല. സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
