വിധി മൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം

ആശുപത്രിയില്‍ വെച്ച് ഷാരോണ്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല എന്നത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. കേസില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതിയാണ്.

author-image
Biju
New Update
Neyyatinkara

Greeshma and Sharon

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി ഇന്ന്. കാമുകനായ ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്.

2022 ഒക്ടോബര്‍ 14നായിരുന്ന ഷാരോണ്‍ ഗ്രീഷ്മ നല്‍കിയ കഷായം കുടിക്കുന്നത്. തുടര്‍ന്ന് അവശനിലയിലായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിച്ചു.

കുറേ നാളുകളായി ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22മത്തെ വയസിലാണ് കേസില്‍ പ്രതിയാകുന്നത്. 

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരാസെറ്റാമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. പക്ഷേ ശാരീരികമായി ബുദ്ധിമുട്ടുകളുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. അതോടെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഗ്രീഷ്മ  കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയത്.

ആശുപത്രിയില്‍ വെച്ച് ഷാരോണ്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ പോലും ഗ്രീഷ്മക്കെതിരെ ഒന്നും പറഞ്ഞിരുന്നില്ല എന്നത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. കേസില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതിയാണ്. 

എന്നാല്‍, സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്ണ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മ നിര്‍മ്മല കുമാരന്‍ നായരെയും പോലീസ് പ്രതിയാക്കി. 

ഇതിനിടെ പോലീസ് കസ്റ്റഡിയില്‍ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കേസില്‍ 2023 ജനുവരി 25ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2023 സെപ്റ്റംബറില്‍ ഗ്രീഷ്മയ്ക്ക് ജാമ്യവും ലഭിച്ചു.