പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി

ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു

author-image
Biju
New Update
jhh

നിലമ്പുൂര്‍: ആം ആദ്മി പാര്‍ട്ടിയെ കൂടെ നിര്‍ത്തി മുന്നണി ഉണ്ടാക്കി അന്‍വറിന്റെ പരീക്ഷണം. ജനകീയ  പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത്  മൂന്നാം മുന്നണിയായി മാറുമെന്നാണ് അന്‍വറിന്റെ അവകാശവാദം. 

തൃണമൂലിന്റെ ചിഹ്നം ഒഴിവാക്കാനും തോല്‍വിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അന്‍വര്‍ കണ്ടെത്തിയ മാര്‍ഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പാര്‍ട്ടിക്ക് രജിസ്‌ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ മറ്റൊരു ചിഹ്നത്തില്‍ മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്‍വറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ മാത്രമാണ് മുന്നണിയില്‍ ചേരാന്‍ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി നേതൃത്വം വ്യക്തമാക്കി. 

അതേസമയം എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കതിരെ ബ്ലാക്മെയില്‍ ഭീഷണി മുഴക്കിയിരിക്കുകയാണ് അന്‍വര്‍. 'നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. നവകേരള സദസിന്റെ പേരില്‍ മന്ത്രി മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

താന്‍ വ്യക്തിഹത്യ നടത്താനല്ല തിരഞ്ഞെടുപ്പിലേക്കിറങ്ങുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നാളെ നിലമ്പൂരില്‍ മറുപടി നല്‍കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. അതേമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പുതിയ രാഷ്ട്രീയ മുന്നണിയും രൂപീകരിച്ചതായി അന്‍വര്‍ പറഞ്ഞു. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പേരിലാണ് പുതിയ മുന്നണി രൂപീകരിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി.

നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.

ആദ്യം പാര്‍ട്ടി ചിഹ്നം അത് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. വിഡി സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണ്. അദേഹം മുഖ്യമന്ത്രിയാകുമ്പോള്‍ കൈപൊന്തിക്കാനുള്ള ആളുകള്‍ക്ക് മാത്രമാകും കേരളത്തില്‍ സീറ്റ് ലഭിക്കുകയെന്ന് പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിഡി സതീശന്‍ ഇന്നെടുത്തുകൊണ്ടിരിക്കുന്ന നിലപാട് 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

എന്തുകൊണ്ട് വിഎസ് ജോയിയെ മാറ്റി. ജോയ് സതീശന്റെ ഗ്രൂപ്പിലല്ല. 2026ല്‍ വീണ്ടും സീറ്റിന് അവകാശവാദം ഉന്നയിക്കും. ജോയ് വിഡി സതീശന് വേണ്ടി കൈപൊക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങള്‍ കൃത്യമായി മനസിലാക്കുമെന്ന് അന്‍വര്‍ പറയുന്നു. ഇപ്പോള്‍ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതല്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് കോണ്‍ഗ്രസിലെ അടുത്ത പണി. ഷാഫി എന്തിനാണ് കളവ് പറയുന്നത്. രാഹുലിനെ ഷാഫിയ്ക്ക് വെട്ടണം അതിനാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമര്‍ശത്തില്‍ മറുപടി നല്‍കിയ അന്‍വര്‍, തന്നെ യുഡിഎഫ് കറിവേപ്പിലയാക്കിയെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നല്‍കിയെന്നും ചോദിച്ചു. വിഡി സതീശന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം പറയുന്നു. അതെങ്ങനെ നടന്നുവെന്നും അന്‍വര്‍ ചോദിച്ചു.

പുതിയ മുന്നണിയുമായാണ് പിവി അന്‍വര്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അന്‍വര്‍ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തേെിന്റ ഭാഗമായാണ് നീക്കം. ആംആദ്മി പാര്‍ട്ടിയും ഈ മുന്നണിയെ പിന്തുണക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്.

nilambur by election 2025 p v anwar