ഊണില്ല, ഉറക്കമില്ല, മുറിവിട്ട് പുറത്തിറങ്ങാറില്ല ; മാത്യുവിനെ കാത്ത് ടൈഗർ

മനുഷ്യനും നായകളും തമ്മിലുള്ള ബന്ധം എന്നാണ് തുടങ്ങിയത്? ആയിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ നായകള്‍ മനുഷ്യന്റെ ഉറ്റചങ്ങാതിമാര്‍ ആയിരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്.

author-image
Rajesh T L
New Update
TIGER

മനുഷ്യനും നായകളും തമ്മിലുള്ള ബന്ധം എന്നാണ് തുടങ്ങിയത്? ആയിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ നായകള്‍ മനുഷ്യന്റെ ഉറ്റചങ്ങാതിമാര്‍ ആയിരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ഈ ബന്ധം ഇപ്പോഴും തുടരുന്നു. ഈ സൗഹൃദത്തിന്റെ രഹസ്യവും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണാണ് കാരണമാണത്രേ. 

നായകള്‍ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ ഉടമകളുടെ ശരീരത്തില്‍ ഓക്‌സിടോസിന്റെ കുതിച്ചുകയറ്റം ഉണ്ടായി. ഈ മാറ്റം നായകള്‍ക്കും ഉണ്ടായി. കുഞ്ഞുങ്ങള്‍ കണ്ണിലേക്ക് നോക്കുമ്പോഴും അമ്മമാരുടെ ശരീരത്തില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ നില ഉയരുമത്രേ! 

ഇവിടെ പറയുന്നത് ഒരു അസാധാരണമായ ബന്ധത്തിന്റെ കഥയാണ്.തിരുവല്ല മേപ്രാള്‍ പാലത്തട്ടയില്‍ പി എം മാത്യുവും നാലു വയസ്സുകാരനായ വളര്‍ത്തുനായ ടൈഗറും തമ്മിലുള്ള ബന്ധത്തിന്റെ കഥ. 69കാരനായ മാത്യു രോഗബാധിതനായി വിട പറഞ്ഞപ്പോള്‍ ടൈഗറിന്റെ പ്രതികരണം കരളലിയിപ്പിക്കുന്നതായിരുന്നു.മൃതദേഹം ആംബുലസില്‍ കയറ്റുന്നതിനിടെ ടൈഗര്‍ ഓടി വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൈഗറിനെ പിറകു വശത്തെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറിയില്‍ നിന്ന് എങ്ങനെയോ പുറത്തുചാടിയ ടൈഗര്‍ മാത്യുവിന്റെ അടുത്തേക്ക് ഓടിയെത്തി. 

മാത്യുവിനെ ഒരു  നിമിഷം പോലും കാണാതിരിക്കാന്‍ ടൈഗറിനാവില്ല. മാത്യു പോയത് മുതല്‍ ടൈഗര്‍  മൗനത്തിലാണ്. അയല്‍പക്കത്തെ പുരയിടത്തില്‍ നിന്നുകിട്ടിയ തെരുവ് നായയുടെ കുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ മാത്യു വളര്‍ത്തി. ഭക്ഷണം വാരി നല്‍കി. മാത്യുവിനോടൊപ്പം ഒരേ കട്ടിലിലാണ് ടൈഗറും ഉറങ്ങിയിരുന്നത്. രോഗം മൂര്‍ച്ഛിച്ചത് മുതലാണ് ടൈഗറിനെ അകറ്റി നിര്‍ത്തിയത്. ഇടയ്‌ക്കൊക്കെ വാതിലിനടുത്ത് നിന്ന് മാത്യുവിനെ ടൈഗര്‍ ഉറ്റു നോക്കുമായിരുന്നു. 

മാത്യുവിന്റെ മരണ ശേഷം അതേ കട്ടിലില്‍ തന്നെയാണ്  ടൈഗറും ഉറങ്ങുന്നത്. ഈ മുറിവിട്ട് ടൈഗര്‍ ടൈഗര്‍ ഇപ്പോള്‍ എങ്ങും പോകാറുമില്ല. മാത്യു കിടന്ന തലയണ ചില സമയങ്ങളില്‍ ടൈഗര്‍ മണത്തുനോക്കും.  ചില സമയങ്ങളില്‍ ടൈഗര്‍ കരയുന്നതും കാണാറുണ്ടെന്ന് മാത്യുവിന്റെ ഭാര്യ പറയുന്നു.സംസ്‌ക്കാര ചടങ്ങുകള്‍ക്കു ശേഷം മാത്യുവിന്റെ മക്കള്‍ രണ്ടുപേരും മടങ്ങിയതോടെ മാത്യുവിന്റെ ഭാര്യ എല്‍സിയോട് ടൈഗര്‍ കൂടുതല്‍ അടുത്തു. ഇപ്പോള്‍ വിരളമായിട്ടാണ് ടൈഗര്‍  പുറത്തേക്ക്  പോകുന്നത്. മരണ ദിവസം ബന്ധുക്കളില്‍ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

news dog pets pathanamthita thiruvalla