/kalakaumudi/media/media_files/2025/03/14/Hqra1A8wAZDcBUozfIOF.jpeg)
തൃക്കാക്കര: "നോ ഹോൺ ഡേ"യുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 49 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. കളമശ്ശേരി ആലുവ മുട്ടം മെട്രോ സ്റ്റേഷൻ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസുകൾ, ലോറികൾ ഉൾപ്പടെ 49 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തത്. പിഴ ഇനത്തിൽ 1,56,250 രൂപ ഈടാക്കി.എയർ ഹോൺ ഉപയോഗിച്ചതിന് 13 കേസുകളും, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ച 10 കേസുകളും, ടാക്സ് അടക്കാത്തതിന് രണ്ടുകേസുകളും,ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 4 കേസുകളും, ഹെൽമെറ്റില്ലാത്ത വാഹനം ഓടിച്ചതിന് 15 കേസുകളും, അമിത ഭാരം കയറ്റിയ സംഭവത്തിൽ ഒരു കേസും, അനധികൃതമായി സർക്കാർ ബോർഡ് സ്ഥാപിച്ച സംഭവത്തെ ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.എറണാകുളം ആർ.ടി.ഓ മനോജിന്റെ നിർദേശത്തെ തുടർന്ന് എ.എം.വി.ഐ മാരായ കെ.എസ് സനീഷ്, ഇ.ബിജു, അരുൺ വിൽസ്,പി.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.