/kalakaumudi/media/media_files/2025/06/22/k-rajan-2025-06-22-13-03-30.jpg)
കൊച്ചി : ഗവർണർ നിർദ്ദേശിച്ചാലും ആർ.എസ് എസിന്റെ ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്താൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. സി.പി.ഐ അങ്കമാലി നിയോജക മണ്ഡലo സമ്മേളനത്തോടനുബന്ധിച്ച് നടന്ന സി.പി.ഐ ശതാബ്ദി സമ്മേളനo നീലീശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറൽ സംവിധാനത്തിൽ ഭരണഘടന നൽകുന്ന പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഗവർണർക്കുള്ളത്. ഗവർണർ ആദ്യം ഭരണഘടന എന്താണെന്ന് പഠിക്കണം. കേരളത്തിലെ മന്ത്രിമാരെ മനസിലാക്കണമെങ്കിൽ ഗുരു മൂർത്തിയുടെ പ്രസംഗം കേട്ടിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ജനസേവാദൾ മാർച്ചിനും ബഹുജനറാലിക്കും ശേഷo സ്വാഗത സംഘം ചെയർമാൻ ഇ.ടി. പൗലോസിന്റെ അദ്ധ്യക്ഷതയിൽ ശതാബ്ദി സമ്മേളനം ചേർന്നു. മണ്ഡലം സെക്രട്ടറി എം. മുകേഷ്, കമല സദാനന്ദൻ, ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, എൻ. അരുൺ, ശാന്തമ്മ പയസ്, ശാരദ മോഹനൻ, പി.കെ. രാജേഷ്, കെ.എ. നവാസ്, എം.എം. ജോർജ് ജോസഫ് ചിറയത്ത്, ബിൻസി ജോയി എന്നിവർ സംസാരിച്ചു.