കൊച്ചി: ലഹരി കേസുമായി ബന്ധപ്പെട്ട് ഓംപ്രകാശിന്റെ മിറിയിൽ സന്ദർശനം നടത്തിയ സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി
കെ.എസ് സുദർശനൻ പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാന്റ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് ഡി.സി.പി വ്യക്തമാക്കി. ഡി ജെ പാർയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓം പ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.
സിനിമ താരങ്ങളായ പ്രയാഗ മാർട്ടിനും, ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചെന്നാണ് പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. ഞായറാഴ്ച പോലീസ് ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ച ഘട്ടത്തിലാണ് ഇതിൽ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർന്റെയും പേരുകൾ ശ്രദ്ധയിൽപെട്ടത്. ചോദ്യം ചെയ്യലിൽ ഇരുവരും തന്നെ സന്ദർച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങൾ ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതാണ് ഉയരുന്ന ചോദ്യം. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാൽ താരങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല. ഞായറാഴ്ചഉയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലിൽ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്.
ഓംപ്രകാശിന്റെ ലഹരി കേസ് : സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് ഡിസിപി
ലഹരി കേസുമായി ബന്ധപ്പെട്ട് ഓംപ്രകാശിന്റെ മിറിയിൽ സന്ദർശനം നടത്തിയ സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡി.സി.പി കെ.എസ് സുദർശനൻ പറഞ്ഞു.
New Update