ഫാസിസത്തിന്റെ ഏറ്റവും താഴെയുള്ള ഘടകം നമ്മുടെ കുടുംബങ്ങൾ; കെ ആർ മീര

നിലവിലെ രൂപത്തിൽ ഒരു കുടുംബം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ  എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കവെ മീര അഭിപ്രായപ്പെട്ടു.

author-image
Devina
New Update
kr meera

കൊച്ചി: ഫാസിസത്തിന്റെ ഏറ്റവും താഴെയുള്ള ഘടകം നമ്മുടെ കുടുംബങ്ങൾ തന്നെയാണെന്ന് എഴുത്തുകാരി കെ ആർ മീര.

അടിച്ചമർത്തലിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിക്കുന്നത് കുടുംബത്തിൽ നിന്നാണ്. നിലവിലെ രൂപത്തിൽ ഒരു കുടുംബം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ  എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കവെ മീര അഭിപ്രായപ്പെട്ടു.

ശാരീരികമോ, വൈകാരികമോ, ആത്മീയമോ, വാക്കാലോ ഉള്ള അക്രമമോ വിവേചനമോ ഇല്ലാത്ത, എല്ലാവർക്കും വളരാൻ അവസരം ലഭിക്കുന്നതുമായ ഒരു കുടുംബമാണ് ആദർശ കുടുംബം.

എന്നാൽ ഇന്നത്തെ കുടുംബ ഘടന കർശനമായ അധികാര വിതരണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

 അത് പരിചിതവും സൗകര്യപ്രദവുമായതിനാൽ, സ്വാഭാവികമായും, ആളുകൾ ഈ ഘടന തന്നെ സമൂഹത്തിലും അനുവർത്തിക്കുന്നുവെന്ന് കെ ആർ മീര പറഞ്ഞു.

നിലവിലെ വിവാഹ മാതൃകകളോട് തനിക്ക് യോജിപ്പില്ല. ഏതെങ്കിലും പേപ്പറിൽ ഒപ്പിടുന്നതു തന്നെ നിയന്ത്രണങ്ങൾ നിറഞ്ഞതാണ്.

 വലതുപക്ഷ ആശയങ്ങൾ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്.

 എല്ലാ എഴുത്തുകാരും ഏതെങ്കിലും വിധത്തിൽ ആക്ടിവിസ്റ്റുകളാണ്. എഴുത്തുകാർ രാഷ്ട്രീയ ജീവികളല്ലേയെന്ന് കെ ആർ മീര ചോദിച്ചു.

ഏതെങ്കിലും കൃതി യഥാർത്ഥത്തിൽ അരാഷ്ട്രീയമാണോ? എഴുത്തും ഒരു ഉപജീവനമാർഗ്ഗമാണ്.

കോൺഗ്രസ്- ആർഎസ്എസ് പ്രവർത്തകർ എന്റെ പുസ്തകങ്ങൾ വായിക്കുന്നുണ്ടോ എന്നത് എനിക്ക് പ്രശ്‌നമല്ല.

 ഓരോ കഥയും തകർന്ന കലങ്ങളിൽ വെള്ളം നിറയ്ക്കാനുള്ള ശ്രമമാണ്. കെ ആർ മീര കൂട്ടിച്ചേർത്തു.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിശ്വസിക്കുന്ന ഏതൊരാളും ഒരു ഫെമിനിസ്റ്റാണ്.

ആമുഖത്തിലെ മൂല്യങ്ങൾ അടിസ്ഥാനപരമായി സ്ത്രീവാദത്തിന്റെ അടിസ്ഥാനങ്ങളാണ്. നിങ്ങൾ അതിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരു ഫെമിനിസ്റ്റാണ്. പൊളിറ്റിക്കൽ കറക്ട്‌നെസ് എന്നത് മനുഷ്യത്വത്തിന്റെ തിരുത്തലാണ്.

കാലത്തിന് അനുസരിച്ച് അതു മാറുന്നു. എന്തെങ്കിലും മനുഷ്യത്വ വിരുദ്ധമാണെന്ന് പറയുകയാണെങ്കിൽ, നമ്മൾ പുരോഗതിയിലേക്ക് മുന്നേറണമെന്നാണ് മനസ്സിലാക്കേണ്ടത്.

 അല്ലാതെ മുമ്പൊരിക്കൽ ഉണ്ടായിരുന്നതിലേക്ക് വലിച്ചിടരുതെന്നും കെ ആർ മീര പറഞ്ഞു.