വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി പ്രൊസിക്യൂഷനെ വിമര്‍ശിച്ചു. വിദ്വേഷ പരാമര്‍ശത്തിന്റെ പൂര്‍ണ്ണ രൂപം എഴുതി നല്‍കണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് പ്രൊസിക്യൂഷന്‍ നല്‍കിയിരുന്നില്ല.

author-image
Biju
New Update
f

P C George

കോട്ടയം: മുസ്ലിം വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹര്‍ജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം.

ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി പ്രൊസിക്യൂഷനെ വിമര്‍ശിച്ചു. വിദ്വേഷ പരാമര്‍ശത്തിന്റെ പൂര്‍ണ്ണ രൂപം എഴുതി നല്‍കണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് പ്രൊസിക്യൂഷന്‍ നല്‍കിയിരുന്നില്ല. 

തുടര്‍ന്നാണ് പ്രൊസിക്യൂഷനെ കോടതി വിമര്‍ശിച്ചത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

p c george