/kalakaumudi/media/media_files/2025/05/20/CkcPAD733x1LYuptdh2Y.png)
തൃക്കാക്കര: സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ മാനേജ്മെന്റിനായി സർക്കാർ ഒളിച്ചുകളിക്കുന്നതായി ആരോപണം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കണക്ക് /സയൻസ്,സോഷ്യൽ തുടങ്ങിയ വിഷയങ്ങളിൽ ഒന്ന് ഒഴിവാക്കി കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉൾപ്പടെ ഓപ്‌ഷണൽ വിഷയങ്ങൾ എടുത്തവർക്കാണ് ഏകജാലകം വഴി അപേക്ഷിക്കാനാവാത്.ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് പകരം ഓപ്‌ഷണൽ വിഷയങ്ങൾ എടുത്ത കുട്ടികൾക്ക് ഏകജാലക വെബ് സൈറ്റിൽ തങ്ങളുടെ മാർക്ക് രേഖപ്പെടുത്താൻ സംവിധാനം ഒരുക്കിയിട്ടില്ല. പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് വിദ്ധാർത്ഥികളും രക്ഷിതാക്കളും. ഇതോടെ സി.ബി.എസ്.ഇ വിഭാഗത്തിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്ധാർത്ഥികൾക്ക് പാരയായത്. സി.ബി.എസ്.ഇ മാനേജ്മെന്റിനായി സർക്കാരിന്റെ ഒളിച്ചുകളി ക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.ഒരു ദിവസം നൂറുകണക്കിന് പരാതികളാണ് ഹെല്പ് ഡെസ്കുകളിൽ വരുന്നത്.സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച യൂസർ മാനുവലിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഉൾപ്പടെ ഓപ്‌ഷണൽ വിഷയങ്ങൾ എടുത്തവർക്ക് മാർക്ക് രേഖപ്പെടുത്താൻ സംവിധാനം വെബ്സ്റ്റിൽ ഒരുക്കിയിട്ടുള്ളതായാണ് പറഞ്ഞിരിക്കുന്നത്.എന്നാൽ ഔദ്യോദിക വെബ്സൈറ്റിൽ ഇവർക്കുള്ള സൗകര്യം ഒരുക്കിയിട്ടുമില്ല. ഈ നടപടി സ്വകാര്യ സ്കൂളുകാരെ സഹായിക്കാണാമെന്നാണ് ആരോപണം.