പോക്‌സോ കേസ് പ്രതി പ്രവേശനോത്സവത്തില്‍ എത്തിയ സംഭവം ; ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് സ്‌കൂള്‍ മാനേജര്‍ പി.ജ്യോതീന്ദ്രകുമാറാണ് നടപടി സ്വീകരിച്ചത്. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നു മന്ത്രി വി.ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

author-image
Sneha SB
New Update
POCSO MUKESH

തിരുവനന്തപുരം : പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം.നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് എച്ച്എസിലെ ഹെഡ്മാസ്റ്റര്‍ ടി.എ സ്.പ്രദീപ്കുമാറിന് സസ്‌പെന്‍ഷന്‍.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശമനുസരിച്ച് സ്‌കൂള്‍ മാനേജര്‍ പി.ജ്യോതീന്ദ്രകുമാറാണ് നടപടി സ്വീകരിച്ചത്. എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നു മന്ത്രി വി.ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 2ന് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണു പ്രതി അതിഥിയായി എത്തിപ്രസംഗിക്കുകയും എസ്എ സ്എല്‍സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്ക് സമ്മാനം നല്‍കുകയും ചെയ്തത്. കോവളം പൊലീസ് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പഠനോപകരണങ്ങള്‍ നല്‍കുന്ന സന്നദ്ധ സംഘടനയായ ജെസിഐ ആണ് മുകേഷിനെ അതിഥിയായി ക്ഷണിച്ചുകൊണ്ടുവന്നത്. മുകേഷ് വരുന്നത് അറി ഞ്ഞിരുന്നില്ലെന്നും വന്ന ശേഷവും പോക്‌സോ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞില്ലെന്നുമായിരുന്നു ഹെഡ്മാസ്റ്ററുടെ വിശദീ കരണം. മുന്‍സോണല്‍ ഡയറക്ടറായ വ്യക്തിയാണ് സുഹൃത്തായ മുകേഷിനെ ക്ഷണിച്ചതെന്നും കേസില്‍ പ്രതിയാണെന്നു തങ്ങള്‍ക്കും അറിയില്ലെന്നും ജെസിഐ റോയല്‍ സിറ്റി ചാപ്റ്റര്‍ ഭാരവാഹികളും പറഞ്ഞു.സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഇവര്‍ അടുത്ത ദിവസം സ്‌കൂളിന് കത്തു നല്‍കിയിരുന്നു.പ്രതിയായ ഇങ്ങനെയൊരാളെ അധ്യാപകര്‍ തിരിച്ചറിഞ്ഞില്ലെന്ന വാദം വിശ്വസനീയമല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

POCSO Case suspension