/kalakaumudi/media/media_files/2026/01/15/d367785a-6791-4295-b59f-6bbc607348d8-2026-01-15-13-34-54.jpeg)
കോഴിക്കോട്: താമരശേരിയിൽ പെൺകുട്ടികൾക്ക് നേരെ അധ്യാപകന്‍റെ ലൈംഗീകാതിക്രമമെന്ന് പരാതി. സംഭവത്തിൽ താമരശേരി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഇസ്മയിലിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. കുട്ടികളുടെ പരാതിക്ക് പിന്നാലെ അധ്യാപകൻ ഇസ്മയിൽ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ ഇയാളെ പിടികൂടാനുള്ള നീക്കത്തിലാണ് താമരശേരി പോലീസ്.കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനിടെയാണ് എൻഎസ്എസ് ക്യാമ്പിൽ വച്ച് അധ്യാപകനിൽ നിന്ന് തങ്ങൾക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പെൺകുട്ടികൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷമാണ് താമരശേരി പൂക്കോട് സ്വദേശി ഇസ്മയിൽ സ്കൂളിൽ അധ്യാപകനായി നിയമിതനായത്.ഇയാൾ നിലവിൽ എവിടെയാണ് എന്ന് തെളിവില്ല.ഇയാളുടെ ഭാഗത്ത് നിന്നും പല കുട്ടികൾക്കും മോശം അനുഭവം ഉണ്ടായതായി കുട്ടികൾ ഇപ്പോൾ പറയുന്നുണ്ട്.പെൺകുട്ടികളെ അനാവശ്യമായി സ്റ്റാഫ് റൂമിൽ വിളിച്ച് വരുത്തുക,പെൺകുട്ടികളെ മാത്രം കേന്ദ്രീകരിച്ചു അധ്യാപനം നടത്തുക ,ഇവർക്ക് വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മെസേജ് അയക്കുക എന്നിവയാണ് മറ്റു പരാതികൾ.പെൺകുട്ടികളുടെ പരാതിയിൽ സത്യമുള്ളതായി ചൂണ്ടിക്കാണിച്ചു ആൺ കുട്ടികളും മൊഴി നൽകിയിട്ടുണ്ട്.കുട്ടികൾക്കിടയിൽ ഇയാളുടെ സ്ത്രീ പക്ഷ നിലപാട് മുൻപും ചർച്ചയായിരുന്നു.പൂവൻ കോഴി ഇസ്മായിൽ എന്നാണ് ഇയാളെ കുട്ടികൾ വിളിച്ചിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
