അഭിപ്രായ സര്‍വ്വേകള്‍ ആര്യാടന്‍ ഷൗക്കത്തിന്  അനൂകൂലം

നിലമ്പൂര്‍  നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം.

author-image
Sreekumar N
New Update
SD

 

നിലമ്പൂര്‍  നിയമസഭാ തെരെഞ്ഞെടുപ്പാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അഭിപ്രായ സര്‍വ്വേകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിവിധ മാധ്യമസ്ഥാപനങ്ങളും ഓണ്‍ലൈനുകളും നടത്തിയ  പ്രീപോള്‍ സര്‍വ്വേകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ  വിജയം പ്രഖ്യാപിക്കുന്നത്. നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നും, 35-38  ശതമാനം വോട്ടുമാത്രമേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയുള്ളുവെന്നുമാണ്  പ്രീ പോള്‍ സര്‍വ്വേകള്‍ ഭുരിഭാഗവും വ്യക്തമാക്കുന്നത്. പിവി അന്‍വര്‍ 15000-20000  വോട്ടുപിടിക്കുമെന്നാണ് ചില സര്‍വ്വേകളില്‍ കാണുന്നത്. 
എന്നാല്‍ ഇടതമുന്നി കേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണ്. കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും എം സ്വരാജ് വിജയിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.  എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചഘട്ടത്തില്‍ ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈ പിന്നീട് പതിയെ നഷ്ടപ്പെട്ടുവെന്നും സിപിഎം നേതാക്കള്‍ പറയുന്നുണ്ട്. ഇടതമുന്നണിക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമല്ല നിലമ്പൂര്‍ എന്നത്  കൊണ്ട്  വിജയസാധ്യത തൂലോം കുറവാണെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു.

മുസ്‌ളീം ലീഗ് നേതൃത്വം  യുഡിഎഫിന് വേണ്ടി  അരയും തലയും മുറുക്കിയിറങ്ങിയതാണ് അവര്‍ക്ക്  മുതല്‍ക്കൂട്ടായത്.  നിലമ്പൂരില്‍ മുസ്‌ളീം ലീഗ് വലിയ ശക്തിയാണ്.  കോണ്‍ഗ്രസിനെക്കാളും സിപിഎമ്മിനെക്കാളും വോട്ടുള്ളപാര്‍ട്ടിയുമാണത്. അതുകൊണ്ട് ലീഗ് സര്‍വ്വശക്തിയുമെടുത്തിറങ്ങിയാല്‍  യുഡിഎഫ് ജയിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. നിലമ്പൂരിര്‍ തോറ്റാല്‍ സിപിഎം തങ്ങളെയാണ് ആദ്യം വിഴുങ്ങുക എന്നറിയാവുന്ന  ലീഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി  പൂര്‍വ്വാധികം ശക്തിയോടെ ഇറങ്ങിയതും കോണ്‍ഗ്രസിന് ഗുണകരമായി എന്നാണ്  വിവക്ഷിക്കപ്പെടുന്നത്. 

 

Byelection aryadan shaukat nilambur