സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി

സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും സിപിഐ ഉയര്‍ത്തി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്ഥ കരട് ബില്ലില്‍ ഉള്‍പ്പെടുത്താമെന്ന ധാരണയുണ്ട്.

author-image
Prana
New Update
legislative assembly

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി മന്ത്രിസഭായോഗം.  കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും. ഈ മാസം 13ന് ബില്‍ സഭയില്‍ കൊണ്ടുവരാനാണ് ധാരണ. അതേസമയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചു. എതിര്‍പ്പിനെ തുടര്‍ന്ന് കരട് ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ധാരണ.സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവിലുള്ള സര്‍വകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ ഉന്നയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും സിപിഐ ഉയര്‍ത്തി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്ഥ കരട് ബില്ലില്‍ ഉള്‍പ്പെടുത്താമെന്ന ധാരണയുണ്ട്. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍ എഞ്ചിനീയറിങ്ങ് കോഴ്‌സുകളടക്കം നടത്താന്‍ അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. 

university