/kalakaumudi/media/media_files/2025/06/17/wcxQomPDpSncMq20dyl3.jpeg)
ഫയൽ ചിത്രം
തൃക്കാക്കര : കാക്കനാട് സെൻ്റ് ഫ്രാൻസിസ് ദേവാലയത്തിൽ ജനാഭിമുഖ കുർബാനക്ക് എത്തുന്ന വിശ്വാസികളെ ഇടവക വികാരി ആട്ടിപ്പായിക്കുന്ന സമീപനം അവസാനിപ്പിക്കാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇടവകാംഗങ്ങൾ. വിശ്വാസികളെ കാണുവാനോ സംസാരിക്കാനോ തയ്യാറാവാത്ത പള്ളി വികാരി ആൻ്റണി മാങ്കുറിയുടെ സമീപനം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ജനാഭിമുഖ കുർബാന ആയാവശ്യപ്പെട്ട് ദേവാലയത്തിലെത്തിയ വിശ്വാസികൾ പറഞ്ഞു.നൂറുകണക്കിന് വിശ്വാസികളുടെ ആവശ്യം നിരാകരിച്ച് വാടക വീടുകളിൽ താമസിച്ചു ജോലി ചെയ്യുന്ന കുറേ കുടുംബങ്ങളെ കൂട്ടുപിടിച്ച് സിനഡ് കുർബാന നടത്തുകയും ദേവാലയത്തിൻ്റെ തിരുവാതിലുകളടച്ചു. ജനാഭിമുഖ കുർബ്ബാന ആവശ്യപ്പെടുന്ന ഭൂരിപക്ഷം ഇടവക കുടുംബങ്ങളെ പുറത്തു നിർത്തുന്ന വികാരിയുടെ നിലപാടിനെതിരെ വരും ദിവസങ്ങളിൽ കർശന പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതിഷേധമറിയിച്ച വിശ്വാസികൾ പറഞ്ഞു.മാസങ്ങൾക്ക് മുമ്പ് കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പളളി സിനഡ് കുർബാന അർപ്പിക്കുന്നത് സംബന്ധിച്ച് പ്രതിഷേധം മൂലം പള്ളി അടച്ചിടേണ്ട സാഹചര്യമുണ്ടായിരുന്നു