വയനാടിനെ വിറപ്പിച്ച പുതുമല ദുരന്തത്തിന് നാളെ അഞ്ചാണ്ട്

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. രണ്ട് ദിവസം ആർത്തലച്ച് പെയ്ത മഴക്ക് പിന്നാലെയായിരുന്നു പുത്തുമല ദുരന്തം.

author-image
Anagha Rajeev
Updated On
New Update
puthumala disaster
Listen to this article
0.75x1x1.5x
00:00/ 00:00

2019ലെ പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് പൂർത്തിയാവുമ്പോഴാണ് വയനാടിനെ ആകെ വിറപ്പിച്ച ചൂരൽമല ഉരുൾപൊട്ടൽ. നൂറുകണക്കിന് ജീവനെടുത്ത മുണ്ടക്കൈ ഉരുൾ ദുരന്തത്തിന് മൂന്നു കിലോമീറ്റർ അകലെ 2019 ആഗസ്ത് എട്ടിന് വൈകീട്ടായിരുന്നു ഔദ്യോഗിക കണക്കു പ്രകാരം 17 പേരുടെ ജീവനെടുത്ത, കേരളത്തിനാകെ വേദനയായി മാറിയ ഉരുൾപൊട്ടൽ. കേരളത്തെ നടുക്കിയ ഏറ്റവും വലിയ ഉരുൾപൊട്ടലുകളിൽ ഒന്നായിരുന്നു അത്.

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. രണ്ട് ദിവസം ആർത്തലച്ച് പെയ്ത മഴക്ക് പിന്നാലെയായിരുന്നു പുത്തുമല ദുരന്തം. അന്ന് 550 മില്ലിമീറ്റർ മഴ പുത്തുമലക്ക് മുകളിൽ പെയ്തുവെന്നാണ് കണക്ക്. 
ഓടിരക്ഷപ്പെടാൻപോലും കഴിയാതിരുന്നവരും അന്നതെ ദുരന്തത്തിൽ വീടുകളും വളർത്തുമൃഗങ്ങളുമെല്ലാം മണ്ണിനടിയിലായത്. 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു.

ഏക്കർ കണക്കിന് കൃഷിയിടം മണ്ണിനടിയിലായി. താഴ്വാരത്തെ ആരാധനാലയങ്ങൾ, ക്വാർട്ടേഴ്സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയവ മലവെള്ളം കൊണ്ടുപോയി. വീടും കിടപ്പാടവും പൂർണമായി നഷ്ടപ്പെട്ടവരെ പൂത്തകൊല്ലിയിൽ ഹർഷം പദ്ധതി പ്രകാരം നിരവധി വീടുകൾ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമിച്ച് പുനരധിവസിപ്പിച്ചു.

അതിനിടയിലാണ് മറ്റൊരു വലിയ പ്രകൃതിദുരന്തം വയനാട്ടിൽ പെയ്തിറങ്ങിയത്. പുത്തുമല ദുരന്തത്തിന് അഞ്ചുവർഷം പൂർത്തിയാവുമ്പോഴാണ് പുത്തുമലയോട് ചേർന്നുള്ള പ്രദേശമായ മുണ്ടക്കൈയിലെ മഹാദുരന്തം. 

Puthumala disaster