/kalakaumudi/media/media_files/2024/12/02/b5xYRrNPt3WyEWUiWGEA.jpg)
ന്യൂഡൽഹി:സിപിഎം നേതാവും ചെങ്ങന്നൂർ എംഎൽഎ യുമായിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ധാക്കിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സംസഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തള്ളിയത്.
ആശ്രിത നിയമനം ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതാണെന്നും ഒരു എംഎൽഎയുടെ മകന് ആശ്രിത നിയമനം എങ്ങനെ നല്കാനാകുമെന്നും കോടതി ചോദിച്ചു.പ്രശാന്തിനു നിയമനം നല്കാൻ തക്ക എല്ലാ യോഗ്യതകളും ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്കിയതുമെന്നു സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
എന്നാൽ പ്രശാന്ത് സർവീസിൽ ഇരുന്ന സമയത്തു വാങ്ങിയിരുന്ന ശമ്പളങ്ങളും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കരുതെന്ന ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.പൊതുമരാമത്തു വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറായി 2018 ലാണ് പ്രശാന്തിനെ നിയമിക്കുന്നത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സർവീസ് ചട്ടങ്ങൾ സംസ്ഥാനത്തിനുണ്ട്.കേരളം സബോഡിനേറ്റ് സർവീസ് ചട്ട പ്രകാരം ഇത്തരത്തിൽ ഒരു നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് കഴിയുമോ എന്നും സുപ്രീം കോടതി പരിശോധിച്ചു