രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് പരിഗണിക്കും

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

author-image
Biju
New Update
RAHUL

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ  സമീപിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. 

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം?ഗക്കേസ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥയായ എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാകും അന്വേഷണം. പെണ്‍കുട്ടിയുടെ മൊഴി അന്വേഷകസംഘം ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞദിവസം പരാതിക്കാരിയെ പൊലീസ് തിരിച്ചറിയുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറെന്ന് പെണ്‍കുട്ടി അന്വേഷക സംഘത്തെ അറിയിച്ചിട്ടുണ്ട്.

ബംഗളുരുവില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. 2023ല്‍ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും തുടര്‍ന്ന് രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. 2023 ഡിസംബറില്‍ സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ചാണ് പീഡിപ്പിച്ചത്. 

രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ല. രാഹുല്‍ യൂത്ത് കോണ്‍ സംസ്ഥാന പ്രസിഡന്റായതോടെ കുടുംബം സമ്മതിച്ചു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുല്‍ വിളിച്ചുവരുത്തി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാന്‍ നഗരത്തില്‍ നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ആണ് മാങ്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.