കലാകൗമുദി റോഡ് (ഫയൽ ചിത്രം)
തിരുവനന്തപുരം: നിർത്താതെ പെയ്യുന്ന പെരുമഴയിൽ മുറിഞ്ഞപാലം കലാകൗമുദി റോഡ് ചെളിക്കളമായി. കഴിഞ്ഞ 4 മാസത്തിലേറെയായി ഈ റോഡ് പണിയകൾക്കായി പൊളിച്ചിട്ടിരിക്കുകയാണ്. എന്നാൽ സമയനുസൃതമായി പണികൾ പൂർത്തിയാക്കാത്തത് കലാകൗമുദി നിവാസികൾക്ക് വിനയായി. ഏകദേശം ആയിരത്തോളം കുടുംബങ്ങളാണ് ഈ റോഡ് ആശ്രയിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം മറ്റ് ഒട്ടനവധി യാത്രക്കാരും വാഹനങ്ങളും ഇതുവഴി കടന്നു പോകാറുണ്ട്. ഇടിച്ചു പൊളിച്ചിട്ടിരിക്കുന്ന റോഡും ഇടയിലുള്ള വലിയ കുഴികളും വെള്ളക്കെട്ടുകളും കാൽനടയാത്രക്കാർക്ക് പോലും ദുസ്സഹമായിരിക്കുകയാണ്.
കഴിഞ്ഞ 2 ദിവസമായി പെയ്യുന്ന മഴയിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണെ റോഡിൽ കാണാൻ കഴിയുന്നത്. രാത്രി സമയങ്ങളിൽ ഇതുവഴി കാൽനട യാത്ര പോലും അതീവ അപകടം ആണ്. കോയിക്കൽ ലൈൻ , സൂര്യ നഗർ , അവിട്ടം റോഡ്, ബർമ റോഡ് എന്നിങ്ങനെ ഒത്തു കുടികിടക്കുന്ന നിരവധി റസിഡൻസുകളിലെ ആളുകൾക്ക് ഇത് വഴി നടക്കാനോ വാഹനമോടിക്കാനോ, സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. മുറിഞ്ഞ പാലം കണ്ണമ്മൂല മെയിൻ റോഡിനെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ബൈ റോഡയിരുന്ന കലാകൗമുദി റോഡ് മെഡിക്കൽ കോളേജ് ജിജി ഹോപ്‌സ്‌പിറ്റൽ കോസ്മോ തുടങ്ങിയ നഗരത്തിലെ പ്രമുഖ ആശുപത്രികളിലേക്ക് പോകുന്നവരും മറ്റ് യാത്രക്കാരും ഉപയോഗിക്കുമായിരുന്നു.
റോഡ് പണി പൂർത്തിയാകാത്തതിന് പ്രതിഷേധമുയർന്നതോടെ മെയ് 15നകം പണി പൂർത്തിയാക്കുമെന്ന കരാർ നിലനിൽക്കെയാണ് പെരുമഴ തുടങ്ങിയത്. എന്നാൽ അപ്രതീക്ഷിയത്തമായ ചെളിവെള്ളം കെട്ടി നിൽക്കുന്നതും ഓടകൾ കവിഞ്ഞൊഴുകുന്നതും മാലിന്യങ്ങൾ വന്നടിഞ്ഞതും പ്രദേശവാസികൾക്ക് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാക്കി. മഴ പെയ്ത് വെള്ളം കെട്ടി ചതുപ്പു നിലമായതുപോലെയാണ് ഇപ്പോൾ റോഡിൻറെ ഗതി. അശാസ്ത്രീയമായ രീതിയിൽ റോഡുപണികൾ ചെയ്യ്തതും ഓടകളിൽ മാലിന്യം അടിഞ്ഞു കൂടിയതുമാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം.