കൊമേഴ്സ്യൽ ലൈസൻസിന് 8,000 രൂപ കൈക്കൂലി : ഹെൽത്ത് ഇൻസ്‌പെക്ടറോട് വിശദീകരണം തേടി

റസിഡൻഷ്യൽ കെട്ടിടത്തിൽ കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം  ചെയ്തത് 8,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയിയോട് വിശദീകരണം തേടി.

author-image
Shyam Kopparambil
New Update
FDGFDG

തൃക്കാക്കര: റസിഡൻഷ്യൽ കെട്ടിടത്തിൽ കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം  ചെയ്തത് 8,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയിയോട് വിശദീകരണം തേടി.മുൻസിപ്പൽ സെക്രട്ടറി ടി.കെ സന്തോഷാണ് വിശദീകരണം തേടിയത്.തൃക്കാക്കര സഹകരണ റോഡിലെ റോഡിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ കൊമേഴ്സ്യൽ ലൈസൻസ് നൽകാമെന്ന് വാഗ്ദാനം  ചെയ്തത് ഇടപ്പള്ളി സ്വദേശിയിൽ നിന്നും  8,000 രൂപ കൈക്കൂലി വാങ്ങിയതാണ് വിവാദമായത്.  അപേക്ഷ സമർപ്പിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ലൈസൻസ് നൽകാതായതോടെ കെട്ടിട ഉടമ നഗരസഭയിലെത്തിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.തുടർന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഹെൽത്ത് ഇൻസ്‌പെക്ടർ നിതീഷ് റോയിയെ സെക്രട്ടറിയുടെ ക്യാബിനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.8,000 രൂപ വാങ്ങിയതായി നിതീഷ് റോയ് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

THRIKKAKARA MUNICIPALITY kochi kakkanad news