2019 ല്‍ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണപ്പാളി എത്തിച്ചെന്ന് വിജിലന്‍സ്

2019ല്‍ ആയിരുന്നു സംഭവം. വിജിലന്‍സ് കണ്ടെത്തല്‍ ക്ഷേത്രം ഭാരവാഹികള്‍ ശരിവയ്ക്കുന്നുണ്ട്. ശ്രീകോവിലിലേക്കുള്ള വാതില്‍ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു.

author-image
Biju
New Update
potti

ബെംഗളുരു: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വഴിത്തിരിവ്. സ്വര്‍ണ്ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍ ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. 

2019ല്‍ ആയിരുന്നു സംഭവം. വിജിലന്‍സ് കണ്ടെത്തല്‍ ക്ഷേത്രം ഭാരവാഹികള്‍ ശരിവയ്ക്കുന്നുണ്ട്. ശ്രീകോവിലിലേക്കുള്ള വാതില്‍ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു. 

ക്ഷേത്രത്തില്‍ പൂജ നടത്തുകയും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് വിജിലന്‍സിന് വിവരം ലഭിച്ചു. വ്യവസായിയായ രമേഷിനൊപ്പം ചേര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളി എത്തിച്ചത്. പൂജകള്‍ നടത്തിയ ശേഷം പാക്ക് ചെയ്ത് കൊണ്ടുപോയെന്നും ട്രസ്റ്റി വ്യക്തമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2004ല്‍ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയതാണെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി വെളിപ്പെടുത്തി.

Sabarimala