ശബരിമല സ്വര്‍ണപ്പാളിയില്‍ വന്‍ ക്രമക്കേട്; 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി

മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി .474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു

author-image
Biju
New Update
sabari

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. പ്രശ്‌നത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ഹൈക്കോടതി ഗുരുതരമായ നിരീക്ഷണവും നടത്തിയിരിക്കുകയാണ്. 475 ഗ്രാമോളം സ്വര്‍ണം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു. 

ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച  അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്  കൈമാറിയത്. മഹസറില്‍ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍  സ്വര്‍ണ്ണത്തിന്റെ  പാളി ഉണ്ടായിരുന്നു. ഇത്  മാറ്റന്‍ പോറ്റി ഇവര്‍ക്കു നിര്‍ദേശം നല്‍കി .474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു

സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ നിന്ന് ഈ സ്വര്‍ണം പോറ്റിക്ക്  കൈമാറി. എന്നാല്‍ പോറ്റി ഇത് ബോര്‍ഡിന്  ഇത് വരെ കൈമാറിയിട്ടില്ല. ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ  അന്വേഷണം നടത്തണം. രണ്ടാഴ്ചയിലൊരിക്കല്‍  അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി  നിര്‍ദേശിച്ചു.

sabarimala temple