/kalakaumudi/media/media_files/2025/12/30/sabarimala-temple-2025-12-30-10-26-11.jpg)
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും.
വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം ഭക്തർക്കു പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.
നട തുറക്കുമ്പോൾ യോഗദണ്ഡും രുദ്രാക്ഷ മാലയുമണിഞ്ഞ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ കണ്ട് തൊഴാം.
ഇന്ന് പൂജകളില്ല.
രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും.
മൂന്ന് ദിവസങ്ങളിലായി സന്നിധാനത്ത് ശുചീകരണമടക്കമുള്ളവ പൂർത്തിയാക്കി.
ചൊവ്വാഴ്ച വെർച്വൽ ക്യൂ വഴിയുള്ള ദർശനം 30,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട് .
ബുധനാഴ്ച മുതൽ നെയ്യഭിഷേകവും പതിവു പൂജകളും തുടരും. ജനുവരി 14നാണ് മകര വിളക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
