/kalakaumudi/media/media_files/2024/12/11/BmJmXtw7vlFkX5ga87Qq.jpg)
ആലപ്പുഴ: എസ്. ഡി. പി. ഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർ എസ് എസ് പ്രവർത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ധാക്കി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നാല് പേരും. പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്.അതേസമയം മറ്റു അഞ്ചു പ്രതികൾക്ക് കീഴ്കോടതി നൽകിയ ജാമ്യം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബർ 18 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്.എസ്. ഡി. പി. ഐ മുൻ സംസ്ഥാന നേതാവ് അഡ്വ. കെ എസ് ഷാനിനെ ആർ എസ് എസ്, ബിജെപി പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തുയെന്നാണ് പ്രോസിക്യൂഷൻ കേസ്.ആർ എസ് എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.കാറിലെത്തിയ സംഘം ആലപ്പുഴ മണ്ണഞ്ചേരിയിൽ വച്ച് ഷാനിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം അനുവദിച്ചത് ചട്ടവിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകർക്ക് വീഴ്ച ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി പി ഹാരിസ് വാദിച്ചു.2021 ഫെബ്രുവരിയിൽ ആർ എസ് എസ് പ്രവർത്തകനായ നന്ദുവിനെ എസ്. ഡി. പി. ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊന്നിരുന്നു.ഇതിന്റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ.