ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു ; തെളിവില്ലെന്ന് പൊലീസ്

ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

author-image
Sneha SB
New Update
BALACHANDRA MENON

തിരുവനന്തപുരം : നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരായ ലൈംഗികാതിക്രമകേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമ ചിത്രീകരണ വേളയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.നടന്മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചത്. 2007 ല്‍ ചിത്രീകരിച്ച 'ദേ ഇങ്ങോട്ട് നോക്കിയെ ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനില്‍ ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു നടിയുടെ പരാതി.നടിയുടെ മൊഴികളല്ലാതെ ആരോപണങ്ങള്‍ ശെരിവക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലല്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ആരോപണങ്ങള്‍ ശരിവെക്കുന്നതിന് നടിക്കും തെളിവൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

Balachandra Menon sexual assault case