/kalakaumudi/media/media_files/YFC72kpvqao4F4dtZPnt.jpg)
sidharthans death case
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണ ഘം ശനിയാഴ്ച വയനാട്ടിലെത്തും.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം ശേഖരിക്കും.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഘം ശേഖരിക്കും.
ഡൽഹിയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം വെള്ളിയാഴ്ച കേരളത്തിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി.തുടർന്ന് ശനിയാഴ്ച മുതൽ സംഘം അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്.
സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നാരോപിച്ച് സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിലവിൽ നടക്കുന്ന അന്വേഷണത്തിനു പകരം കേന്ദ്ര ഏജൻസി എത്രയും വേഗം കേസ് ഏറ്റെടുക്കാനായി ഹൈക്കോടതി ഇടപെടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ദുർബലമായ കുറ്റപത്രം നൽകി പ്രതികൾക്ക് ജാമ്യം ലഭിക്കാനും അവരെ വിട്ടയയ്ക്കാനുമുള്ള മനഃപൂർവമായ ശ്രമമാണു നടക്കുന്നതെന്നും സിബിഐ അന്വേഷണത്തിന് സർക്കാർ മാർച്ച് 9ന് ഉത്തരവിട്ടപ്പോൾ വൈകാതെ അന്വേഷണം തുടങ്ങുമെന്നാണു കരുതിയതെന്നും ഹർജിയിൽ ചൂണ്ടികാട്ടി.എന്നാൽ ആഭ്യന്തര അണ്ടർ സെക്രട്ടറിയെ കണ്ടപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംബന്ധിച്ച അപേക്ഷയോടൊപ്പമുള്ള രേഖകൾ നൽകുന്നതിന് രണ്ടു മാസമെങ്കിലും എടുക്കുമെന്നാണു പറഞ്ഞതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.