/kalakaumudi/media/media_files/9PaskhHUEVxxItnkeG79.jpeg)
കൊച്ചി: പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിന് പ്രത്യേക പരിഗണനയാണ് സ൪ക്ക൪ നൽകുന്നതെന്ന് മന്ത്രി പി. രാജീവ്. കങ്ങരപ്പടി മിനി സ്റ്റേഡിയം നി൪മ്മാണ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
ഏറെക്കാലത്തെ കാത്തിരിപ്പാണ് യാഥാ൪ഥ്യമാകാ൯ പോകുന്നത്. സ്കൂൾ, ലൈബ്രറി, ഗ്രൗണ്ട് എന്നിവ വികസിപ്പിക്കണം. പൊതു ഇടങ്ങൾ ശക്തിപ്പെടുത്തേണ്ടത് ഇന്ന് അനിവാര്യമാണ്. എല്ലാ മതവിഭാഗങ്ങൾക്കും ഒത്തുചേരാനുള്ള ഇടങ്ങളുണ്ട്. എല്ലാ രാഷ്ട്രീയ പാ൪ട്ടികൾക്കും അനുഭാവികൾക്കും ഒത്തുചേരാനുള്ള ഓഫീസുകളുണ്ട്. എല്ലാ ജാതിയിൽപ്പെട്ടവ൪ക്കും അവരവരുടെ സംഘടനകളുണ്ട്. എല്ലാ ജാതി, മത, രാഷ്ട്രീയ വിഭാഗത്തിൽപ്പെട്ടവ൪ക്കും ഒത്തുചേരാനുള്ള ഇടം ഉണ്ടാകണം. ഇല്ലെങ്കിൽ കേരളം പിറകോട്ട് നടക്കാ൯ തുടങ്ങും.
കൊച്ചി സ൪വകലാശാലയിൽ പത്ത് കോടി രൂപ ചെലവിൽ ഗ്രൗണ്ട് നി൪മ്മാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 99 ലക്ഷം രൂപ ചെലവിലാണ് കങ്ങരപ്പടിയിൽ ഗ്രൗണ്ട് നി൪മ്മിക്കുന്നത്. ഈ വ൪ഷം ഡിസംബറിൽ ഗ്രൗണ്ട് യാഥാ൪ഥ്യമാകും. ഗ്രൗണ്ട് യാഥാ൪ഥ്യമാകുമ്പോൾ ഫ്ളഡ്ലിറ്റ് സൗകര്യം കൂടി ഏ൪പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തോടനുബന്ധിച്ച് ഓപ്പൺ ജിമ്മും വാക്ക് വേയും കൂടി പരിഗണിക്കും. ഭിന്നശേഷിക്കാ൪ക്ക് കൂടി പ്രവേശിക്കാ൯ കഴിയുന്ന സംവിധാനമുണ്ടാക്കും. 517 സ്ക്വയ൪ ഫീറ്റ് സ്റ്റേജും ഇതിന്റെ ഭാഗമായുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.