/kalakaumudi/media/media_files/2025/12/25/sabarimalaaaaaaaaaaaaaa-2025-12-25-11-09-22.jpg)
പത്തനംതിട്ട: ശബരിമല സ്വർണകവർച്ചയിൽ ഡി മണി എന്നറിയപ്പെടുന്ന ബലമുരുകനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും .
ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്ന വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ആദ്യകാലത്ത് വജ്രവ്യാപാരി ആയിരുന്ന ഇയാൾ ഡിണ്ടിഗൽ സ്വദേശിയാണ്.
അതുകൊണ്ടാണ് ഇയാൾക്ക് ഡയമണ്ട് മണി എന്ന പേര് വന്നത്. ഇന്നലെ ഡി മണിയെ പ്രാഥമികമായാണ് എസ്‌ഐടി ചോദ്യം ചെയ്തത്.
ഡി മണിക്ക് കേരളത്തിൽ വേരുകളുണ്ടോ, ശബരിമലയുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തുന്ന ഇടപാട് ഡി മണിയും സംഘവും നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ ശേഷം എസ്‌ഐടി മൊഴിയെടുത്ത വിദേശ വ്യവസായിയുടെ മൊഴിയിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
ഡി മണിയും കേരളത്തിലെ ഒരു ഉന്നതനും ചേർന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തുകയും ഇതിന് പകരമായി ഏകദേശം 500 കോടിയോളം രൂപ രാഷ്ട്രീയമായി ബന്ധപ്പെട്ട് നിൽക്കുന്ന ഉന്നതന് ഡി മണി കൈമാറുകയും ചെയ്തതായാണ് മൊഴിയിൽ പറയുന്നത്.
സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ.
മൊഴിയിൽ പറയുന്നത് പോലെ അത്തരത്തിൽ വലിയൊരു ഇടപാട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ എസ്‌ഐടി ഒരുങ്ങുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
