'സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത്  ധാർഷ്ട്യം': മുഖ്യമന്ത്രിക്കെതിരെ  വി ഡി സതീശൻ

തനിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നും അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് വ്യക്തമാക്കി.ഇടതുപക്ഷമാണ് തൻ്റെ ഹൃദയപക്ഷമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
geevarghese-mar-coorilos

statement against geevarghese mar coorilos by cm pinarayi vijayan is arrogance says vd satheesan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സർക്കാരിനെതിരായ  വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്.തനിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നും അത് ഇനി ഉണ്ടാവില്ലെന്നും ഗീവർഗീസ് കൂറിലോസ് വ്യക്തമാക്കി.ഇടതുപക്ഷമാണ് തൻ്റെ ഹൃദയപക്ഷമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണയും ഒരു സീറ്റിൽ ഒതുങ്ങിയ എൽഡിഎഫിനെ വിമർശിച്ച് ഗീവർഗീസ് കൂറിലോസ് രംഗത്ത് വന്നിരുന്നു. കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാർഷ്ട്യം തുടർന്നാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവർഗീസ് കൂറിലോസിന്റെ  വിമർശനം.പിന്നാലെ ഗീവർഗീസ് മാർ കൂറിലോസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. 

ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ നേരിട്ട കനത്ത തോൽവിയിൽ സിപിഎമ്മിനെ വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിനുള്ള മറുപടി നൽക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ 'വിവരദോഷി' പദം തരംതാഴ്ന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്തെത്തി. മുഖ്യമന്ത്രിക്ക് വിമർശനത്തോട് അസഹിഷ്ണുതയാണ്. ചുറ്റുമുള്ളത് ഉപചാപക സംഘങ്ങൾ. ഇരട്ടചങ്കൻ, കാരണഭൂതൻ എന്നൊക്കെ കേട്ട് ആവേശഭരിതനായിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ പറഞ്ഞു.

"ഒരു തിരുത്തലുമില്ലാതെ മുഖ്യമന്ത്രി ഇങ്ങനെ പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലം കാത്തുവെച്ച നേതാവാണ് പിണറായി വിജയൻ എന്നു പറഞ്ഞയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. അന്ന് മുഖ്യമന്ത്രി അതിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അപ്രിയമായ സത്യങ്ങൾ കേൾക്കുന്നത് ദുർലഭമായ ആളുകളായിരിക്കും. പ്രിയങ്ങളായ സത്യങ്ങൾ കേൾക്കാൻ ഒരുപാടുപേരുണ്ടാവും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത് ഉപചാപക സംഘങ്ങളാണ്. ഇരട്ടചങ്കൻ, കാരണഭൂതൻ എന്നൊക്കെ കേട്ട് ആവേശഭരിതനായി‍കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി". വി ഡി സതീശൻ പറഞ്ഞു.

"ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട് മുഖ്യമന്ത്രി വലത്തോട്ട് വണ്ടിയോടിച്ചുകൊണ്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്കാണ് മുഖ്യമന്ത്രി പോകുന്നത്. തന്നെ തിരുത്തേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി." മലയാള നിഘണ്ടുവിലേക്ക് ഒരുപാട് വാക്കുകൾ ഇതിനകം സംഭാവനചെയ്തു കഴിഞ്ഞെന്നും വി ഡി സതീശൻ പരിഹസിച്ചു.

 

vd satheesan geevarghese mar coorilos cm pinarayi vijayan