കീം പ്രവേശന നടപടികള്‍ ആരംഭിക്കാമെന്ന് സുപ്രീം കോടതി

കേസ് നാലാഴ്ചയ്ക്കകം പരിഗണിക്കാമെന്ന്് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു.

author-image
Sneha SB
New Update
KEAM SC

ഡല്‍ഹി :  പഴയ മാനദണ്ഡം അനുസരിച്ച് പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വര്‍ഷം കേരള സിലിബസ് വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികയില്‍ തുല്യത ലഭിക്കുന്ന വിധത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. കേസ് നാലാഴ്ചയ്ക്കകം പരിഗണിക്കാമെന്ന്് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികള്‍ക്കും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു. 

വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്ന് കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇനി റാങ്ക് പട്ടികയില്‍ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഈ ഹര്‍ജിക്കെതിരെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ തടസഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. പ്രോസ്‌പെക്‌സില്‍ മാറ്റം വരുത്തിയതില്‍ സുപ്രീംകോടതി ഇന്നലെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രോസ്‌പെക്‌സില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് അധികാരം ഉണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പാണ് ഫോര്‍മുലയില്‍ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ അഭിഭാഷകനും വാദിച്ചിരുന്നു.

Supreme Court keam result