ഇന്തോ-റഷ്യന്‍ ഉച്ചകോടി പ്രധാനം; ബന്ധം ശക്തിപ്പെടുത്തും: സുരേഷ് ഗോപി

റഷ്യയില്‍ രണ്ട് കോണ്‍സുലേറ്റുകള്‍ കൂടി തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കും. കേരളത്തിന് അത് പ്രയോജനപ്പെടുത്താം.

author-image
Rajesh T L
New Update
suresh gopi
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല റഷ്യ സന്ദര്‍ശനവും ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധത്തിന് ഒരു പുതിയ പ്രചോദനം നല്‍കിയതായി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദര്‍ശനത്തിന്റെയും ഇരുപത്തിരണ്ടാമത് ഇന്ത്യ-റഷ്യന്‍ ഉഭയകക്ഷി ഉച്ചകോടിയുടെയും പ്രാധാന്യം എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് റഷ്യന്‍ ഹൗസ് സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

റഷ്യയില്‍ രണ്ട് കോണ്‍സുലേറ്റുകള്‍ കൂടി തുറക്കാനുള്ള ഇന്ത്യയുടെ തീരുമാനം വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കും. കേരളത്തിന് അത് പ്രയോജനപ്പെടുത്താം. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും ഒപ്പിട്ട തന്ത്രപ്രധാനമായ പങ്കാളിത്തം നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായിരുന്നു. പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം വ്യാപാര മേഖലയില്‍, പ്രത്യേകിച്ച് പെട്രോളിയം, ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം എന്നീ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
 
റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍.  രഘുചന്ദ്രന്‍ നായര്‍, പത്രപ്രവര്‍ത്തകന്‍ എം.ജി.  രാധാകൃഷ്ണന്‍, ഡോ ജോസുകുട്ടി എബ്രഹാം, ഇ എം നജീബ്, ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.  റഷ്യന്‍ ഹൗസ് ഡെപ്യൂട്ടി ഡയറക്ടര്‍ കവിത നായര്‍ നന്ദി രേഖപ്പെടുത്തി.

 
        

 

india russia Suresh Gopi