/kalakaumudi/media/media_files/2025/05/04/ANTMIMC01rNRwvHnv5EO.jpeg)
കൊച്ചി: ഭീകരവാദം നാടിനാപത്താണ് ഇന്ത്യയുടെ മനസിൽ അതിന് സ്ഥാനം ഇല്ലെന്ന് ശക്തമായി പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കശ്‍മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ ഭവനം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭീകരവാദത്തെ മറ്റൊരു ഭീകരവാദം കൊണ്ട് നേരിടാമെന്നത് വ്യാമോഹം മാത്രമാണ്. ഭീകരവാദം ജനങ്ങളുടെയും രാജ്യത്തിന്റെയും ശത്രുവാണ്. ജനങ്ങളെ തമ്മിലടിപ്പിക്കും. നാടിനെയാകെ ദോഷകരമായി ബാധിക്കുന്ന എല്ലാത്തരം ഭീകരവാദവും തുലയട്ടെയെന്ന് രാജ്യം ഒന്നായി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം കണ്മുൻപിൽ വെച്ച് അച്ഛൻ വെടിയേറ്റ് മരിച്ചപ്പോഴും വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെടാതെ തികഞ്ഞ സംയമനം പാലിച്ചുകൊണ്ട് , പക്വതയോടുകൂടി കാര്യങ്ങളെ സമീപിച്ച രാമചന്ദ്രന്റെ മകളുടെ വാക്കുകൾ ഉയർന്ന സംസ്കാരത്തെയാണ് കാണിക്കുന്നത്. ദേശീയ ഐക്യത്തിന് വേണ്ടി , മതസൗഹാർദം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച ശക്തമായ പ്രതികരണമാണ് ഉണ്ടായത്. പലർക്കും അങ്ങിനെ പറ്റിയെന്നുവരില്ല. രാമചന്ദ്രന്റെ വേർപാടിന്റെ ദുഃഖം ഒരു നാടിന്റെയാകെ ദുഖമാണെന്നും അദ്ദേഹം പറഞ്ഞു.