മലപ്പുറം: നടൻ ബാബുരാജിനെതിരായ പരാതി തന്നോട് ജൂനിയർ ആർട്ടിസ്റ്റായ യുവതി പങ്കുവച്ചെന്ന് മലപ്പുറം എസ്പി ശശിധരൻ. താൻ കൊച്ചിയൽ ഡിസിപി ആയിരിക്കേയാണ് നടി സംസാരിച്ചത്. രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ശശിധരൻ പറഞ്ഞു.
നേരത്തെ ബാബുരാജിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്നതിനിടെയാണ് അനുഭങ്ങൾ നിലവിലെ മലപ്പുറം എസ്പി ശശിധരനുമായി പങ്കുവെച്ചകാര്യം പറഞ്ഞത്. അദ്ദേഹം പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാഹചര്യങ്ങൾ മൂലം സാധിച്ചില്ലെന്നും നടി പറഞ്ഞു. സിനിമയിലെത്തുന്ന പലരും സെക്സ് റാക്കറ്റിന്റെ പിടിയിലാകുന്നുണ്ട്. ഈ മേഖലയിൽ ലഹരിയുടെ ഉപയോഗവും വ്യാപകമായുണ്ട്. ഇക്കാര്യങ്ങൾ ഏത് അന്വേഷണ ഏജൻസിക്കു മുമ്പിലും മൊഴി നൽകാനും തയ്യാറാണെന്നും നടി പറഞ്ഞു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. 'ഒരു കാലത്ത് ബാബു രാജിനെ സഹോദരനെ പോലെ ഞാൻ വിശ്വസിച്ചിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നാണ് സ്വപ്നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടൻ ബാബുരാജ് സിനിമയിൽ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടിൽ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകൾ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോൾ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.
വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല, ചോദിച്ചപ്പോൾ അൽപ്പസമയത്തിനകം എല്ലാവരും എത്തുമെന്നാണ് ബാബുരാജ് പറഞ്ഞത്. തനിക്ക് വിശ്രമിക്കാനായി വീടിന്റെ താഴത്തെ നിലയിൽ റൂം തന്നു. ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ താൻ റൂം തുറന്നു.ഈ സമയത്ത് ബാബുരാജ് റൂമിലേക്ക് കയറിവന്നു. മോശമായി സംസാരിക്കുകയും കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. പിറ്റേ ദിവസം മാത്രമാണ് തനിക്ക് ആ വീട്ടിൽ നിന്ന് പോരാൻ കഴിഞ്ഞത്. തനിക്ക് അറിയാവുന്ന മറ്റു പെൺകുട്ടികൾക്കും ബാബുരാജിൽ നിന്ന് സമാന അനുഭവം ഉണ്ടായി. വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നതിനാൽ അവർക്ക് ഇപ്പോൾ തുറന്നു സംസാരിക്കാനാകില്ല' - ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തി.
പരസ്യചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് വിഎ ശ്രീകുമാറും കൊച്ചിയിലെ ഹോട്ടൽ മുറിയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
