അൽത്താര-തൈക്കാവ് റോഡിൽ തലസ്ഥാനത്തിന്‍റെ ആദ്യ സൈക്കിൾ ട്രാക്ക് ഉടൻ തുറക്കും

അൽത്താര-തൈക്കാവ് റോഡിൽ നഗരത്തിലെ ആദ്യ സമർപ്പിത സൈക്കിൾ ട്രാക്ക് വരുന്നു. തലസ്ഥാനത്തെ സൈക്കിള്‍ പ്രമികളുടെ ഏറെ നാളത്തെ സ്വപ്നം ആണിത്. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താൻ കഴിയും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

author-image
Aswathy
New Update
cycling

തിരുവനന്തപുരം: അൽത്താര-തൈക്കാവ് റോഡി നഗരത്തിലെ ആദ്യ സമർപ്പിത സൈക്കിൾ ട്രാക്ക് വരുന്നു. തലസ്ഥാനത്തെ സൈക്കിള്‍ പ്രമികളുടെ ഏറെ നാളത്തെ സ്വപ്നം ആണിത്. ട്രാക്കിന്‍റെ അന്തിമഘട്ടം കൂടി പൂർത്തിയാക്കി ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താൻ കഴിയും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഇവിടെ സൈക്കിൾ ട്രാക്ക് സൈക്കിള്‍ പ്രേമികളുടെ വലിയൊരു സ്വപ്നമായിരുന്നു. അൽത്താര-തൈക്കാവ് റോഡ് സൈക്കിളിംഗിനായി വളരെ അനുയോജ്യമാണ്. ഇത് സൈക്കിളിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് സഹായകരമാകും.”എന്നാണ് മുൻ റെയിൽവേ എഞ്ചിനീയറും നഗരത്തിൽ സൈക്കിളിംഗിന് പ്രോത്സാഹനംനൽകുകയും ചെയ്യുന്ന പ്രകാശ് പി ഗോവിനാഥ് പറഞ്ഞത്.

സൈക്കിൾ യാത്രക്കാർ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, കാൽനടയാത്രക്കാർക്കുള്ള പാതയിൽ ട്രാക്ക് ഉൾപ്പെടുത്തുന്നത് കൂടുതൽ വിവേകപൂർണ്ണമായിരിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ, റോഡും പാതയും വേർതിരിക്കുന്ന റെയിലിംഗ്, വാഹന ഗതാഗതത്തിൽ നിന്ന് റൈഡർമാരെ സംരക്ഷിക്കുമായിരുന്നു എന്നും അവർ പറഞ്ഞു.

“ട്രാക്ക് വാഹനങ്ങൾക്കൊപ്പം പോകുന്നതിനാൽ കുട്ടികൾക്കു അത് സുരക്ഷിതമല്ല. ട്രാക്ക് നടപ്പാതയിലായിരുന്നെങ്കിൽ കൂടുതൽ സുരക്ഷിതമായേനേ,”" എന്ന് പ്രകാശ് പി ഗോപിനാഥ് കൂട്ടിച്ചേർത്തു.

നിലവിൽ സൈക്ലിംഗ് ട്രാക്ക് റോഡിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. ബൊള്ളാർഡുകളോ ബാരിക്കേഡുകളോ സ്ഥാപിക്കുന്നത് സൈക്കിൾ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പ്രകാശ് അഭിപ്രായപ്പെട്ടു. കൂടാതെ, സൈക്കിൾ ട്രാക്കിലെ പാർക്കിംഗ് നിയന്ത്രിക്കാനും ഇത് സഹായിക്കും, അല്ലാത്തപക്ഷം ഇത് വലിയ വെല്ലുവിളിയാകും. ഈ ഭാഗത്തെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കുന്നത് പ്രാദേശിക വ്യാപാരികൾക്ക് വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ ചൂണ്ടിക്കാട്ടി.

"ഈ ഭാഗത്തെ പാർക്കിംഗ് നിർത്തിയാൽ, ഇവിടെ നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഉള്ളതിനാൽ നമുക്ക് ബദൽ സ്ഥലങ്ങൾ കണ്ടെത്തേണ്ടിവരും. ടാഗോർ തിയേറ്റർ പരിസരവും ജല അതോറിറ്റി ഓഫീസ് കോമ്പൗണ്ടും സാധ്യമായ ഓപ്ഷനുകളാണ്, എന്നാണ് രാഖി അഭിപ്രായപ്പെട്ടത്.

“സൈക്കിൾ ട്രാക്ക് സൃഷ്ടിക്കുന്നത് ഈ ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുള്ള ഒരു തന്ത്രമാണ്. ട്രാക്ക് ഒരുങ്ങിയാൽ പാർക്കിംഗ് തടയാം, ഈ വഴിയിലൂടെ റോഡിന്റെ വീതിയും നിലനിർത്താനാകും. നടപ്പാതയിലായിരുന്നെങ്കിൽ ഇത് സാധ്യമാകില്ലായിരുന്നു,” എന്നാണ് ‘സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിലെ’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

 

thiruvanannthapuram