മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷൻ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു

2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്.സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു

author-image
Devina
New Update
mullaperiyaar dam

കോട്ടയം:മുല്ലപ്പെരിയാർ അണക്കെട്ടിലെ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷൻ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്.

സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു.

സമിതിയുടെ സമഗ്ര പരിശോധന ഉടൻ തുടങ്ങും. പരിശോധന പൂർത്തിയാക്കി നാല് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

 മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി.

 നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ മുൻ എംഡി ബൽറാജ് ജോഷിയും സമിതിയിലുണ്ട്.

സമിതിയുടെ റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്നാട് സർക്കാരുകൾക്കും കൈമാറും.

2011-നുശേഷം മേൽനോട്ടസമിതിയുടെ കാഴ്ചാപരിശോധനയേ മുല്ലപ്പെരിയാറിൽ നടന്നിട്ടുള്ളൂ.

ഇതിനിടെ മുല്ലപ്പെരിയാർപോലുള്ള പ്രധാന അണക്കെട്ടുകൾ പത്തുകൊല്ലത്തിലൊരിക്കൽ പരിശോധിക്കണമെന്നാണ് കേന്ദ്ര ജലക്കമ്മിഷൻ നിർദേശം.

ഈയാവശ്യമുന്നയിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.