കെ.ജി.എ നേതാക്കളുടെ ഗൂഢ നീക്കം പൊളിച്ച് കോടതി.

ഭരണാനുകൂല ഗസ്റ്റഡ് ഓഫീസർമാരുടെ പ്രബല സംഘടനയുടെ നേതാക്കളായ പട്ടികജാതി വികസന വകുപ്പിലെ ഉന്നത ജീവനക്കാരുടെ ഗൂഡ നീക്കത്തിന് തടയിട്ട് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണൽ.

author-image
Shyam Kopparambil
New Update
ASD

 

തിരുവനന്തപുരം:  ഭരണാനുകൂല ഗസ്റ്റഡ് ഓഫീസർമാരുടെ പ്രബല സംഘടനയുടെ നേതാക്കളായ പട്ടികജാതി വികസന വകുപ്പിലെ ഉന്നത ജീവനക്കാരുടെ ഗൂഡ നീക്കത്തിന് തടയിട്ട് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണൽ. പട്ടികജാതി വികസന വകുപ്പിൽ പൊതു സ്ഥലംമാറ്റം ഓൺ ലൈൻ മുഖേന മാത്രമേ  നടത്താവു എന്ന് 2024 ജൂൺ 6 ന് കേരള അഡ്മിനിസ്ട്രറ്റിവ് ട്രൂബുണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് ഇറങ്ങി ഒരു വർഷമായിട്ടും ഓൺലൈൻ പൊതു സ്ഥലംമാറ്റം നടപ്പിൽവരുത്താൻ വകുപ്പിലെ എക്സ്റ്റാബി ളിഷ്മെൻ്റ് സെക്ഷന് സാധിച്ചിട്ടില്ല. ഏക്സ്റ്റാബിളിഷ്മെൻ്റ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ഭരണാനുകൂല സംഘടനാ നേതാവ് ഇ. ഷാനവാസിൻ്റെ ഉദാസീന നടപടികളാണ് ഓൺലൈൻ പൊതു സ്ഥലം മാറ്റം വൈകിക്കുന്നതിന് കാരണം. സർവ്വീസ് കാര്യങ്ങളെ കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്ത ഇ .ഷാനവാസ് ട്രിബൂണലിൻ്റെ ഉത്തരവ് നിലനിൽക്കെ വകുപ്പിലെ പ്രബലരായ മൂന്ന് കെ.ജി.ഒ.എ നേതാക്കളായ പട്ടികജാതി വികസന ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് ഫയൽ നീക്കം തുടങ്ങിയത്.ട്രിബൂണൽ ഉത്തരവ് നിലവിൽ ഉള്ളതിനാൽ സ്ഥലംമാറ്റം അപേക്ഷ സർക്കാരിലേക്ക് അയക്കാൻ സാധിക്കില്ല എന്ന് ഡയറക്ടർ ഫയലിൽ രേഖാമൂലം അഭിപ്രായപ്പെട്ടെങ്കിലും ഷാനവാസ് അനാവശ്യ സമ്മർദം ചെലുത്തി സർക്കാരിലേക്ക് അയ്പ്പിക്കുകയായിരുന്നു.
വയനാട് ജില്ലാ പട്ടികജാതി വികസന ഓഫിസറെ ഒഴിവുള്ള തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസറായും, ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസർ റ്റി എസ് അജിമോനേ കോട്ടയം ജില്ലാ ഓഫിസറായും , കോട്ടയം ജില്ലാ ഓഫീസർ എം.എസ്. സുനിലിനെ ഇടുക്കി ജില്ലാ ഓഫീസറായും നിയമിക്കാനായിരുന്നു ഇ.ഷാനവാസും കെ.ജി.ഒ.എയും നീക്കം നടത്തിയത്. ഇവരുടെ വഴിവിട്ട നീക്കത്തിൽ ഇരയാകുമായിരുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസർ സാജു ജേക്കബാണ് ട്രീബുണലിനെ സമീപിച്ച് നീക്കം സ്റ്റേ ചെയ്യിപ്പിച്ചത്.
2025 ഫെബ്രുവരി മാസത്തിലാണ് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസറായി സരിനെയും ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസറായി റ്റി എസ് അജിമോനെയും നിയമിച്ചത്. അന്ന് മുതൽ സരിൻ തിരുവനന്തപുരത്തേക്കും, അജിമോൻ കോട്ടയത്തിനും സ്ഥലംമാറ്റത്തിന് വഴിവിട്ട നീക്കം തുടങ്ങി. സരിൻ വയനാട്ടിൽ ജോലി ചെയ്യുമ്പോൾ കെ.ജി.ഒ.എയുടെ തിരുവനന്തപുരം സ്വരാജ് ഭവൻ  ഏരിയ സെക്രട്ടറി ആയും, ആലപ്പുഴയിൽ ജോലി ചെയ്യുന്ന റ്റി എസ് അജിമോനെ കെ.ജി.ഒ.എയുടെ കോട്ടയം ജില്ലാ പ്രിസിഡൻ്റായും തിരഞ്ഞെടുത്തിരുന്നു.അഡ്മിനിസ്ട്രറ്റിവ് ട്രൂബൂണലിൻ്റെ ഉത്തരവ് ഇറങ്ങി ഏതാനും മണിക്കൂറിനുള്ളിൽ വകുപ്പിൻ്റെ ഭൂരിഭാഗം ജീവനക്കാരുടെ ഫോണിലും ഉത്തരവ് എത്തി. വകുപ്പിൽ പൊതു സ്ഥലംമാറ്റം ഓൺലൈൻ മുഖേന മതിയെന്ന് ട്രിബൂണൽ ഉത്തരവ് നിലനിൽക്കെ ഭരണനുകൂല സംഘടന നേതാക്കൾ നിയമവാഴ്ച്ചയെ വെല്ലുവിളിച്ച് നടത്തിയ  നീക്കം കീഴ് ജീവനക്കാർക്ക് ഇടയിൽ കടുത്ത അമർഷത്തിനും പരിഹാസത്തിനും കാരണമായി.

tribunal SC