/kalakaumudi/media/media_files/2025/03/24/nSU1ocfI5IGv1XQJTWpb.jpg)
തൃക്കാക്കര :ആയിരകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന കാക്കാനാട് സിവിൽ ലൈൻ റോഡിലെ അപകടാവസ്ഥ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരിക്കണമെന്ന് എസ്.ഡി.പി.ഐമണ്ഡലം പ്രസിഡന്റ് റെഷീദ് പാറപ്പുറം ആവശ്യപ്പെട്ടു.
അപകടങ്ങൾ പതിവായ ഈ റോഡിൽ നിലവിൽ ഇൻഡസ് മോട്ടേർഴ്സിൻ്റെ സമീപം ഇരുപത് അടിയിൽ കൂടുതൽ ഗർത്തമുള്ള പ്രദേശത്ത് റോഡ് ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്ന് നേതാക്കൾ പറഞ്ഞു.
മുൻവർഷങ്ങളെക്കാൾ തൃക്കാക്കരയിലെ ജനങ്ങൾ ഈ വേനൽമഴയിൽ കൂടുതൽ കെടുതികൾ അനുഭവിക്കേണ്ടിവന്നത് കാനകൾ സമയബന്ധിതമായി ക്ലീനാക്കത്തതും കാക്കനാട് ഭാഗത്തേക്ക് മെട്രോവിപിലീകരണത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങുടെ മെല്ലേപോക്കിന്റെ കാരണമായി മഴവെള്ളം ഒഴുകുന്ന ബണ്ടുകളിലും തോടുകളിലും ഉണ്ടായ തടസങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ,പി.ഡബ്ല്യൂ.ഡി യുടെയും ബന്ധപ്പെട്ട ഉദ്ദോഗസ്ഥരും സ്ഥലംസന്ദർശിച്ച് പരിഹാരം കാണമെന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ അവശ്യപ്പെട്ടു.