/kalakaumudi/media/media_files/2025/12/08/saji-cheriyan-2025-12-08-12-35-03.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി എന്തുതന്നെ ആയാലും സർക്കാർ അതിജീവിതമാർക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ.
സ്ത്രീസമൂഹത്തോടൊപ്പമാണ്.
ഇത്തരം ആക്രമണങ്ങൾക്ക് വിധേയരായവരെ ചേർത്തുപിടിക്കും.
അവർക്ക് വേണ്ട സംരക്ഷണം നൽകും.
വിധിയുടെ പൂർണരൂപം മനസിലാക്കിയ ശേഷം സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
'കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണല്ലോ മനസിലാകുന്നത്.
ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വർഷങ്ങളോളം കേസിൽ വാദം നടന്നു.
വാദപ്രതിവാദങ്ങൾ നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചു കൊണ്ടാണ് കോടതി കണ്ടെത്തൽ നടത്തുന്നത്.
വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് സ്വീകരിക്കും. എന്തായാലും ഞങ്ങൾ അതിജീവിതമാർക്കൊപ്പമാണ്.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്ത്രീയ്ക്കും യാതൊരുവിധ അപകടവും ഇല്ലാതിരിക്കാൻ അവർക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ആ സംരക്ഷണം ഒരുക്കുന്നതിനുള്ള നിയമനിർമ്മാണത്തിലേക്ക് പോകുകയാണ്. വരുംമാസങ്ങൾ അതിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്.'- സജി ചെറിയാൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
